Wednesday 28 December 2016

ക്രിസ്തുമസ് അപ്പൂപ്പൻ


ക്രിസ്തുമസ് അപ്പൂപ്പൻ 




ഞാൻ ആദ്യമായി ക്രിസ്തുമസ് അപ്പൂപ്പനെ കാണണം എന്നാഗ്രഹിക്കുന്നത് ഞാൻ രണ്ടാം ക്ലാസ്സിൽ പഠിക്കുമ്പോ എന്റെ ഉമ്മയുടെ നാടായ മലപ്പുറത്ത് നിന്നും വാപ്പയുടെ നാടാ യ വായനാട്ടിലേക് ഒരു ക്രിസ്തുമസ് അവധിയ്ക്ക് വന്നപ്പോളാണ് .  സമ്മാനങ്ങൾ കൊണ്ട് വരുമെന്നും മറ്റും എന്റെ മാമ്മൻ പൊലിപ്പിച്ചകഥകൾ പറഞ്ഞു തന്നിടുന്നു . ഞാൻ വയനാട്ടിലെ മരം കോച്ചുന്ന തണുപ്പത് ക്രിസ്തുമസ് അപ്പൂപ്പനേം കാത് കുറെ നേരം ഉറങ്ങാതിരുന്നു.ഇടക്കെപ്പോഴോ അറിയാതെ ഉറങ്ങിപ്പോയി . രാവിലെ ഉണർന്നപ്പോൾ മാമൻ പറഞ്ഞു അപ്പൂപ്പൻ വന്നിരുന്നു നീ ഉറങ്ങിയതെന്തെന്റിന . ഇടക്കെപ്പോഴെ അപ്പൂപ്പൻ വന്നു എനിക്കുള്ള സമ്മാനമായ പീ പീ എന്ന് കരയുന്ന പാവയായും ഒരു ഫൈവ് സ്റ്റാർ ചോക്ലേറ്റും  മാമന്റെ കയ്യിൽ കൊടുത്തിട്ടു പോയി പോലും .  എന്ടാഹയാലും അന്നത്തെ അപ്പൂപ്പന്റെ സമ്മാനം എനിക്ക് നന്നായി ബോധിച്ചു . പൊതുവെ ക്രിസ്തുമസും സ്റ്റാറും അപ്പൂപ്പനും തണുപ്പും ഒന്നും ഇല്ലാത്ത മലപ്പുറത്തെ എന്റെ കൂട്ടുകാരുടെ മുന്നിൽ ഞാൻ ശരിക്കും ഒരു താരമായി . എന്റെ വകയായി കുറച്ച പൊടിപ്പും തൂങ്ങലും ഞാനും വച്ച് കാച്ചി . പിന്നെ ഈ വര്ഷം മുഖപുസ്തകത്തിൽ  കണ്ട ഒരു ലിങ്ക് അമർത്തിയപ്പോൾ എനിക്കായി ക്രിസ്തുമസ് അപ്പൂപ്പൻ കൊണ്ട് വരുന്ന സമ്മാനം ഞാൻ ഒരുപാട് ആഗ്രഹിക്കുന്ന ഒരു ജീവിത പങ്കാളിയായിരിക്കുമെന്നും അയാൾ എനിക്ക് നല്ലൊരു കൂട്ടുകാരനായിരിക്കുമെന്നും കണ്ടു ,. ഇത് കണ്ട പാടെ "എൻ ഇദയം ഇതുവരെ തുടിച്ചതില്ലേ ഇപ്പോ തുടിക്കരുതേ എന്ന എനിക്കേറ്റവും ഇഷ്ടമുള്ള തമിഴ്  പാട്ടും മൂളി ഓടി ചാടി നടന്നു .പിന്നീടങ്ങോട് ഒരു കാത്തിരിപ്പ് തന്നെയായിരുന്നു അപ്പൂപ്പനെ ഉറങ്ങാതെ കാത്തിരുന്നു അപ്പൂപ്പൻ ഒന്നും കൊടുവന്നില്ല . അന്ന് അപ്പൂപ്പൻ എന്നെ പറ്റിച്ചപ്പോൾ ആശ്വാസമായി എന്റെ മാമാണുണ്ടായിരുന്നു . ഇന്ന് വീണ്ടും അപ്പൂപ്പൻ എന്നെ പറ്റിച്ചു ഇന്ന് എനിക്ക് നൊമ്പരം മാത്രം ബാക്കിയാക്കി സ്വപ്നങ്ങൾ മാത്രം ... അപ്പൂപ്പാ.... എന്നോടിത് വേണമായിരുന്നോ ?......

Monday 26 December 2016

തേനീച്ച വളർത്തൽ അറിയേണ്ടത് (Bee keeping/Honey bee keeping)


തേനീച്ച വളർത്തൽ അറിയേണ്ടത്

ലോകതു തേനീ ച്ച ഉള്ള ഇടങ്ങളില്ലെല്ലാം  കാട്ടു  തേൻ ശേഖരണവും തേനീച്ചവളര്ത്തല്ല് തേനിനും തേനീച്ച മെഴുക്കിനും വേണ്ടി നടത്തുന്നുണ്ട്.പക്ഷെ തേനീച്ച  കൂടുകളിൽ വളർത്തുക വഴി തേൻ ശേഖരണവും മെഴുക്ക് ശേഖരണവും എളുപ്പത്തി ലാക്കാൻ കഴിയും.തേനീച്ചകൾ ഒരു കൂട്ടമായി വസിക്കുന്ന ജീവിവർഗ്ഗ മാണ് . ഒരു തേനീച്ച  കൂട്ടിൽ  ഒരു റാണി ഈച്ച, ആയിരക്കണക്കിന് ജോലിക്കാർ, നൂറുകണക്കിന് ആണീച്ചകളും ഉണ്ടാകും. തേനീച്ച  കൂടു (അഡ) ഉണ്ടാക്കുന്നത് ആണീച്ചകൾ സ്രവിക്കുന്ന ഒരു തരം  മെഴുക് ഉപയോഗിച്ചാണ്.ഈ അട ഈച്ചകൾ ഉപയോഗിക്കുന്നത് മുട്ട വിരിയിക്കാനും ഭക്ഷണം ശേഖരിക്കാനുമാണ്.

ഇന്ത്യയിൽ പ്രധാനമായി കണ്ടുവരുന്നത് നാലിനം തേനീച്ചകളെ യാണ് .
1 . വൻ തേനീച്ച (The rock bee-Apis dorsata (Apidae)


2 .കോൽതേനീച്ച (The little bee-Apis florea (Apidae)
3 . ഞൊടിയൻ (The Indian hive bee -Apis cerana indica (Apidae)
4 . ചെറുതേനീച്ച(Dammer bee or stingless bee Melipona irridipennis (Meliporidae)
അഞ്ചാമതായി ഇറ്റാലിയൻ തേനീച്ച/ യൂറോപ്യൻ  (Apis mellifera (Apidae) എണ്ണയൊരിനം കൂടി പ്രചാരത്തിലുണ്ട്.


തേനീച്ച വളർത്തലിനാവശ്യമായ സാധനങ്ങൾ 
1 തേനീച്ചക്കൂട് 
2 തേനീച്ച 
3 സ്മോക്കർ 
4  Extractor 
5 .തേങ്കത്തി 



ഒരു തേനീച്ച കൂട്ടിൽ കാണുന്ന ഈച്ചകൾ 
smoker 


  1. റാണി (ക്വീൻ) . ഒരു റാണി ഈച്ച മാത്രമേ ഒരു കൂട്ടിൽ ഉണ്ടാകൂ. റാണി ഈച്ചക് മറ്റു ഈച്ചകളെ അപേക്ഷിച്ച വലുപ്പക്കൂടുതലുണ്ടാകും , സ്വർണ നിറത്തിലുള്ള രോമങ്ങളും ഉണ്ടാകും , ചെറിയ ചിറകുകൾ ആകും ഉണ്ടാവുക .സാദാരണ ജോലിക്കാരേച്ഛകളേക്കാൾ വലുപ്പവും അന്നീച്ചകളെക്കാൾ നീളവും ഉണ്ടാകും. കൊമ്പുണ്ടെങ്കിലും കുത്തില്ല . ഈ കൊമ്പ് മറ്റൊരു റാണി ഈച്ച കൂട്ടിൽ വിരിഞ്ഞത് അതിനെ  യുദ്ധം ചെയ്ത തോൽപ്പിക്കാനാണുപയോഗിക്കുന്നത്.റാണി ഈച്ചകൾ പൂമ്പൊടി ശേഖരിക്കാനോ, തേൻ ശേഖരിക്കാനി അല്ലെങ്കിൽ വെള്ളം ശേഖരിക്കാനോ കൂടിനു പുറത്തിറങ്ങാറില്ല. അതുകൊണ്ട് തന്നെ ഇവക് പൂമ്പൊടി ശേഖരിക്കാനുള്ള  പൂമ്പൊടി അറയോ , തേനൂറ്റിയെടുക്കാനുള്ള നീണ്ട വായ് ഭാഗമോ ഇല്ല , മെഴുകു പുറപ്പെടുവിക്കുന്ന അവയവമോ ഇല്ല.വിരിഞ്ഞിറങ്ങിയാലുടനെ റാണി ഈച്ച കൂടാകെ ചുറ്റിക്കാനും എന്നിട് മറ്റൊരു റാണി  ഉണ്ടെങ്കിൽ അതിനെ ആക്രമിക്കും ഏതെങ്കിലും ഒരീച്ച ചാകുന്നത് വരെ ഇതുതുടരും.റാണി ഈച്ച വിരിഞ്ഞിറങ്ങി  അഞ്ചു ദിവസം കഴിഞ്ഞാൽ കൂടിനു പുറത്തിറങ്ങി ഓറഞ്ചു മിനിറ്റ് നേരം പറന്നു കൂട്ടിൽ കയറും. ശേഷം ഇണചേരലിനരി ഒരു അരമണിക്കൂറോളം ഭൂ നിരപ്പിൽ നിന്നും ആര് മുതൽ പത്തുവരെ  മീറ്റർ ഉയരത്തിൽ  പറന്നു അന്നീച്ചകളിൽ ശക്തണ് മാറിയിട്ടുള്ള എട്ടോളം  ആണീച്ചകളുമായി  ഇണ ചേരൽ നടത്തും.നന്നായി ഇണ ചേർന്ന ഒരു റാണി ഈച്ച ഒരേ സമയം 5000000 ബീജങ്ങൾ വരെ സൂക്ഷിക്കും.ചില പ്രതിക്കൂല കാലാവസ്ഥയിൽ ഇണചേരലിനായുള്ള സാഹചര്യം ഇല്ലാതായാൽ റാണി ഈച്ച  ബീജസങ്കലനം നടക്കാതെ മുട്ടയിട്ട് ആനീച്ചകളെ വിരിയിക്കും ഇങ്ങനെ സംഭവിച്ചാൽ കൂടു നശിക്കാനിടയുള്ളത് കൊണ്ട് തേനീച്ചവളർത്തുന്നവർ ഇടകിടക് കൂടി പരിശോദിക്കണം .ഇങ്ങനെ ഉള്ള സാഹചര്യങ്ങളിൽ  പുതിയ ഒരു റാണി ഈച്ചയെ കൂട്ടിൽ വിരിയിക്കുകയോ അല്ലെങ്കിൽ  മൂന്ന് ദിവസം പ്രായമുള്ള മുട്ടകളുള്ള അറകൾ കൂട്ടിൽ നിക്ഷേപിച്ച റാണി ഈച്ചയെ വിരിയിക്കാനുള്ള
    Large one Queen 
    സാഹചര്യം ഉണ്ടാക്കികൊടുക്കുകയോ വേണം.ഇങ്ങനെ ചെയ്യുന്നതിന് മുൻപായി ആണീച്ചവിരിയുന്നത് തടയാനായി ബീജസങ്കലനം നടക്കാത്ത മുട്ടകലും പ്യൂപ്പകളും നശിപ്പിക്കണം.ഇണ ചേരൽ നടത്താനായില്ല പാറക്കൽ കഴിഞ്ഞ മൂന്നു ദിവസം കഴിഞ്ഞാൽ റാണി ഈച്ച മുട്ടയിടാൻ തുടങ്ങും.ലക്ഷണമൊത്ത ഒരു റാണി ഈച്ച ഒരു ദിവസം ഏകദേശം 1500 -2000 മുട്ടകൾ ഇടും.ഒരു റാണി ഈച്ച 3 -5  വര്ഷം വരെ ജീവിക്കും . പക്ഷെ രണ്ടു വര്ഷം കഴിഞ്ഞാൽ മുട്ടയുടെ എണ്ണം കുറയും.റാണി ഈച്ച പുറപ്പെടുവിക്കുന്ന ഫിറമോൺ ആണ് കോളനി നിയന്ത്രിക്കുന്നത്.
  1. ആണീ ച്ചകള്  (Drone )തെന്നെച്ചകൂട്ടിലെ മടിയന്മാരാണിവർ.തെന്നെച്ചവളർത്തുന്നവർക് ഇവ വലിയ തോതിലുള്ള പ്രയോജനമൊന്നും ചെയ്യുന്നില്ല്ല.ആന്നീച്ചകൾ ജോലിക്കാരിച്ച കളെക്കാൾ തടിച്ചതും പൂന്തേൻ ശേഖരിക്കാനുതകുന്ന വാ ഭാഗമോ കുത്താൻ കൊമ്പുകളോ, മെഴുകു സ്രവിക്കുന്ന അവയവമോ , പൂമ്പൊടി എടുക്കാനുള്ള സഞ്ജികളോ ഇല്ല,. ഈച്ച കൂട്ടിൽ ഒരു ജോലിയും ഇവ ചെയ്യാറില്ല , പക്ഷെ ഭക്ഷണത്തിന്റെ നല്ലൊരു പങ്കും ഭക്ഷിക്കുന്നത് ഇവകളാണ് .തെളിഞ്ഞ വെയിലുള്ള ദിവസങ്ങളിൽ പുറത്തിറങ്ങുന്ന ഇവ മൂളിപ്പാട്ടും പാടി അങ്ങനെ നടക്കും.ഇവരുടെ ആകെ ഉള്ള ജോലി ഇണചേരലും അതിന്നുന്ന തയ്യാറെടുപ്പുമാണ് . ഒരു അന്നെച്ചക്ക് പൂർണ വളർച്ചയെത്തുന്നത് വിരിഞ്ഞ ഒൻപതു ദിവസങ്ങൾക്കുള്ളിലാണ് .
    ആണീച്ച 
    ഇണചേരലിനു ശേഷം ആണീച്ച ചത്തുപോകും.പൂന്തേൻ ലഭ്യത കുറയുമ്പോൾ ജോലിക്കാറീച്ചകൾ അന്നീച്ചകൾക് തീറ്റ കുറച്ചേ കൊടുക്കൂ. പ്രതികൂല കാലാവസ്ഥയിൽ ഒരു കൂട്ടിൽ അനീച്ചകളുടെ എണ്ണം കൂടുതലുണ്ടെങ്കിൽ തേനീച്ച വളർത്തുന്നവർ അനീച്ചകളുടെ എണ്ണം കുറച്ചുകൊടുക്കണം . അത് പോലെ റാണി ഈച്ച ഉണ്ടോ എന്നും നോക്കണം.
  1. ജോലിക്കാരീച്ചകൾ ൾ (worker )

ഒരു തെന്നെച്ചകൂട്ടിൽ 80  ശതമാനത്തോള  ജോലിക്കരിച്ചകളാണ്.ഒരിക്കലും ഇണ ചേരാത്ത ഈ ഈച്ചകളാണ് തേനീച്ചക്കൂട്ടിലേക്കാവശ്യ മായ എല്ലാ ജോലികളും ചെയ്യുന്നത്.റാണി ഈച്ചകളെക്കാളും ആണീച്ചകളെക്കാളും വലിയ വായ ഭാഗമാണ് ജോലിക്കാരേച്ഛകൾക്കുള്ളത്.ഇതുപയോഗിച്ചാണ് ജോലിക്കാരേച്ഛകൾ പൂവുകൾ തോറും പാറി നടന്ന് തേൻ ശേഖരിക്കുന്നത്. കൂടാതെ ഇവക്ക് പൂമ്പൊടി ശേഖരിക്കാനായി ചിറകുകൾക്കിടക് ഒരു സഞ്ചിയുമുണ്ട്. ജോലിക്കാരേച്ഛകളുടെ തയിലുള്ള ഒരു ഗ്രന്ഥിയാണ് റാണി ഈച്ചയുടെ ഭക്ഷണമായ റോയൽ  ജെല്ലി ഉത്പാദിപ്പിക്കുന്നത്.ഇവയുടെ ശരീരത്തിലെ ഗ്രന്ഥി ഉല്പാദിപ്പിക്കുന്ന ഒരു സ്രവമാണ് തേൻ പാകപ്പെടുത്തുന്നത്. ഇവൾ നാല് സെറ്റ് മെഴുകു ഉല്പാദന ഗ്രന്ഥികളുണ്ട്. കൂടാതെ കൂട്ടിൽ വരുന്ന ശത്രുക്കളെ തുരതനായി കൂർത്ത കൊമ്പുകളുമുണ്ട്. പ്രായപൂർത്തിയായ ആദ്യ മൂന്നു ആഴ്ച  ജോലിക്കാരേച്ഛകൾ കൂടിനകത്തെ ജോലികളാണ് ചെയ്യുന്നത്. മൂന്നു മാസത്തിനു ശേഷം മാത്രമേ തേൻ തേടി പുറത്തു പോകൂ.


ജോലിക്കാരിച്ച 




ജോലിക്കാരേച്ഛകളുടെ കടമകൾ  തേൻ അടയും അറ യും വൃത്തിയാക്കൽ  അറക്കുള്ളിലുള്ള മുട്ടയുടെ സംരക്ഷണനം  റാനീച്ചയെ സംരക്ഷിക്കൽ  അടയുണ്ടാക്കൽ അഡ കാലിൽ വെള്ളവും, പൂമ്പൊടിയും തേനും എത്തിക്കുക  തെന്നെച്ചക്കൂടുകളെ ശത്രുക്കളിൽ നിന്നും സംരക്ഷിക്കുക 
തേൻ അറ 

സമാന്തരമായി തൂങ്ങി കിടക്കുന്ന ഷഡ് ഭുജാകൃതിയിലുള്ള  അറ കളാണ് തേനീച്ച കൂടിനുള്ളത് . രണ്ടു തരം  അറകളാണ് സാദാരണയായുള്ളത് . ചെറിയ അറകൾ അല്ലെങ്കിൽ ജോലിക്കാരുടെ അറകൾ ,വലിയ അറകൾ  അല്ലങ്കിൽ ആണീച്ചകളുടെ അറകൾ.ജോലിക്കാരുടെ അറകൾ കാണുന്നത് അടയുടെ താഴ് ഭാഗത്തആണ് ഇവിടെ ആണ് ജോലിക്കാർ വിരിയുന്നത്. അടയുടെ മുകൾ ഭഗത് പൂമ്പൊടിയും തേനുമാണുണ്ടാകുന്നത്.
ആണീച്ചകളുടെ അരയിലാണ് അനീച്ചകൾ വിരിയുന്നത്. ചില സമയത് മൂന്നാമതായി ഒരു അറ കൂടി ഉണ്ടാക്കും ഇതാണ് റാണി അറ ഇതിലാണ് റാണി വിരിയുന്നത്.

തേനേ ച്ചയുടെ ജീവിത ചക്രം 
തേനീച ഭീജസങ്കലനം നടന്ന മുട്ടയിൽനിന്നും നടക്കാത്ത മുട്ടയിൽ നിന്നും അടയുടെ അടിഭാഗത് റാണി ഇടുന്ന മുട്ടുകാലിൽ നിന്നും  ഉണ്ടാകാം . ബീജസങ്കലനം നടന്ന മുട്ടകൾ ജോലിക്കാർ , റാണിയും , ഭീജസങ്കലനം നടക്കാത്ത മുട്ടകൾ ആണീച്ചകളായും വിരിയും.മുട്ടവിരിഞ്ഞിറങ്ങുന്ന എല്ലാ ലാർവ (പുഴു) ക്കൾക്കും ആദ്യത്തെ മൂന്നു ദിവസം റോയൽ ജെല്ലി / ഈച്ചപാൽ  ആണ് കൊടുക്കുന്നത്.ഇതുണ്ടാക്കുന്നത് പറക്കമുറ്റാത്ത ജോലിക്കരിച്ചകളാണ്. മൂന്നു ദിവസത്തിന് ശേഷം ജോലിക്കാരേച്ഛകളുടെ പുഴുക്കളേയും , അന്നെച്ചയുടെ പുഴുക്കളേയും തീറ്റുന്നത്  പൂമ്പൊടിയുംതേനും ചേർന്ന മിശ്രിതമുപയോഗിച്ചാണ് . റാണി ഈച്ചകളായി മാറേണ്ട പുഴുക്കളെ അവയുടെ അഞ്ചു ദിവസത്തെ പുഴു വളർച്ചാഘട്ടത്തിൽ റോയൽ ജെല്ലി മാത്രമേ കൊടുക്കാറുള്ളു.. മൂന്നു ദിവസം വരെ പ്രായമുള്ള ഏതൊരു ജോലിക്കരിച്ചയുടെ പുഴുവിനെയും റോയൽ ജെല്ലി കൊടുത്ത റാണി ഈച്ചയാക്കി മാറ്റാം .അപ്രതീക്ഷിതമായി റാണി ഈച്ചക് എന്തെങ്കിലും സംഭവിച്ചാൽ മൂന്നു ദിവസം പ്രായമുള്ള ജോലിക്കരിച്ചയുടെ പുഴുക്കൾക്ക് റോയൽ ജെല്ലി കൊടുത്തു റാണി ഈച്ചയെ വിരിയിച്ചെടുക്കും. റാന്നി ഈച്ച വിരിഞ്ഞ അഞ്ചു ദിവസം കഴിജൽ പ്യൂപ്പ ആകും അതുപോലെ ജോലിക്കാർ ആര് ദിവസം കഴിഞ്ഞും , ആണീച്ചകൾ ഏഴു ദിവസം കഴിഞ്ഞും പ്യൂപ്പ ആകും.

റാണി ഈച്ച വിരിഞ്ഞിറങ്ങാൻ 16 ദിവസവും, ജോലിക്കാർ വിരിയാൻ 21  ദിവസവും ആണീച്ചകൾ വിരിയാൻ 24 ദിവസവും എടുക്കും.

തേനീച്ചക്കൂട്
ഒരു തെന്നെച്ചകൂടിനു താഴെ പറയുന്ന ഭാഗങ്ങളാണുള്ളത്
 1 അടിപ്പലക - വേസ്റ്റ് വീഴാൻ
2  അടിത്തട്ട് (brood  ചേംബർ)-മുട്ടയിട്ടു വിരിയിക്കാൻ -ആറു  ഫ്രെയിംസ് ഉണ്ടാകും
3 തേൻ തട്ട് - തേനുണ്ടാക്കാൻ -5 ഫ്രെയിംസ് ഉണ്ടാകും 
4 അടപ്പു - സംരക്ഷണത്തിന്

പൂമ്പൊടിയും തേനും കിട്ടാൻ വിഷമമുള്ള സമയത്(ജൂൺ -ഓഗസ്റ്റ് ) തേനീച്ചക്കൂട്ടിൽ കൃത്രിമ തീറ്റ കൊടുക്കണം . ഇതിനായി 1 :1  എന്ന അനുപാദത്തിൽ പഞ്ചസാരയും ശുദ്ധമായ വെള്ളവും ലയിപ്പിച്ചു മിശ്രിതം കൂട്ടിൽ ഒരു ചിരട്ടയിലാക്കി വച്ച് ചിരട്ടയും ഒരു കരിയില ഇട്ടു കൊടുക്കണം . കരിയില ഇട്ടു കൊടുക്കുന്നത്  പഞ്ചസാര  അപകടം പറ്റാതിരിക്കാനാണ്.ഈ കാലത് മുട്ടയിടുന്നതിന്റെ എണ്ണം കുറവായിരിക്കും

വിരൽ  പോലെ താഴെ കാണുന്ന ഭാഗം അഞ്ചു ദിവസത്തിലൊരിക്കൽ ചെത്തിമാറ്റി കൊടുത്താൽ കോളനി പിരിയില്ല. തേൻ കൂടുതലായുണ്ടാകുന്നതിന്റെ ഇരുപതു ദിവസം മുൻപ് ഇത് ചെയ്യണം.  തേൻ ഉത്പാദനം കൂറ്റൻ ഫ്രെമിൽ ഉള്ള അട മാറ്റി ഒരു കഷ്ണം അഡ ഫ്രെമിൽ വച്ച വാഴനാര് കൊണ്ടോ റബര് ബാൻഡ് കൊണ്ടോ കെട്ടിവെക്കണം. ഇങ്ങനെ ചെയ്താൽ ഈച്ച ഈ വച്ച അറ നിറച്ച സീൽ ചെയ്യും .ഇതിൽ നന്നായി തേൻ ഉണ്ടാകും. അടയിൽ നിന്നും സ്ട്രക്ടർ ഉപയോഗിച്ച തേൻ എടുത്ത് അട കേടാകാതെ വീണ്ടും ഫ്രെമിൽ വക്കം ഇതും തേൻ ഉത്പാദനം കൂട്ടും .കൂടിന്റെ എണ്ണം കൂട്ടണമെങ്കിൽ തേൻ സീസണിൽ തേൻ എടുക്കാതിരുന്നാൽ മതി . കേരളത്തിലെ സാദാരണ തേൻ കാലം ഫെബ്രുവരി -ജൂൺ വരെ ആണ്.

ഭ്രൂഡ് ചേംബറിലെ അരികുകളിലുള്ള അറകളിൽ കുഞ്ഞും മുട്ടയും കുറവാകും ഇതിൽ നിന്നും തേൻ എടുത്ത് വെള്ളം തളിച്ച് കഴിഞ്ഞാൽ മുട്ടയും കുഞ്ഞും  പോക്കും.ഈ അറകൾ തേൻ തട്ടിൽ ഇടാം .കൂടുകൾ തമ്മിലുള്ള അകലം 8 -10 അടി വരെ മതി.





Sunday 25 December 2016

കാത്തിരിപ്പ്


കാത്തിരിപ്പ് 

ദൈവദൂദാ  നീ തന്ന ഊർജ്ജമെല്ലാം തീർന്നു  പോയി . ഞാൻ വീണ്ടും ഇരുളിന്റെ അഗാധതയിലേക് ഊളിയിട്ടു തുടങ്ങി . ജ്വലിച്ചു തുടങ്ങിയ എന്റെ സ്വപ്നനങ്ങളുടെ നാമ്പുകൾ വാടി  തുടങ്ങി . എന്റെ മനസ്സ് വീണ്ടും ഊഷരമായി . ഇപ്പോ  സ്വപനങ്ങളില്ല,   ഉള്ളത് മരണത്തെ പുൽകണം എന്ന ഒരോറ്റ ലക്‌ഷ്യം മാത്രം ...........

Friday 23 December 2016

പ്രണയം

പ്രണയം 

എനിയ്ക്ക് നിന്നോട് കടുത്ത പ്രണയമാണ് . എങ്ങനെ അത് നിന്നോട് പറയണമെന്നെനിക്കറിയില്ല. പറഞ്ഞാലും നിനക്കു അതുൾക്കൊള്ളാനാവുമോ എന്നും അറിയില്ല. നിന്റെ അത്ര നർമ്മബോധം , ബുദ്ധിശക്തി, കലാബോധം , ചുറുചുറുക്, പ്രായത്തോനൊത്ത പക്വത  ഒന്നും എനിക്കില്ല. അതില്ലാത്തതു  കൊണ്ട് തന്നെയാവും ഇങ്ങനെ ഒരു അനുരാഗം നിന്നോട് തോന്നിയത്. ഇപ്പോ നീ എന്നത് എനിക്ക് ജീവിക്കാനുള്ള ഒരൂർജ്ജം ആണ്.  നിന്നെ പ്രണയിച്ചു തുടങ്ങിയതുമുതൽ ഞാൻ എന്റെ ജീവിതത്തെ ഒരു പാഡ് സ്നേഹിക്കുന്നു .പല തവണ ഞാൻ നിന്നിലേക്കടുക്കാൻ ശ്രമിച്ചിട്ടും ഒന്ന് തിരിഞ്ഞു നോക്കുകപോലും ചെയ്യാതെ നീ നടന്നകന്നിട്ടും നിന്നെ വിട്ടുപോകാൻ എനിക്കാവുന്നില്ല. 


എന്നിട്ടും നിന്റെ അകൽച്ചയിൽ പോലും ഞാൻ ആശ്വാസം കണ്ടെത്തുന്നു . "ഒൺ  വേ " പ്രണയത്തിന്റെ ഒരു സുഖം അതിനുമുണ്ട് മധുരം .എനിക്ക് ബബിലിമോസു നാരങ്ങയോട് തോന്നിയ ഒരു ഇഷ്ടം  കഴിഞ്ഞ 30 വർഷവും മറ്റൊരാൾ കഴിക്കുന്നത് കാണാൻ പോലും ഇഷ്ടപ്പെടാതിരുന്ന ബബിലിമോസിനെ ഞാൻ ആർത്തിയോടെ ഇഷ്ടപ്പെടുന്നു കഴിക്കുന്നു ആ പേര് പോലും എന്റെ വായിൽ കപ്പലോടിക്കാനുള്ള വെള്ളം ഉണ്ടാക്കുന്നു.അതുപോലെ തന്നെ നിന്റെ ഒരൊറ്റ വാക്കിൽ നിന്നും കിട്ടിയ ഊർജ്ജത്തിന്റെ ശക്തി അതുമാത്രമാണ് നിന്നെ പ്രണയിക്കാനുണ്ടായ ഒരേ ഒരു കാരണം. പിന്നീട് നിന്നെ കുറിചു കൂടുതൽ പലയിടത്തു നിന്നായി അറിഞ്ഞു . അറിയുംതോറും ഇഷ്ടം കൂടി കൂടി വന്നു. എങ്ങനെന്നു വച്ചാൽ പഞ്ചാസാര സിറപ്പിൽ പലതവണ ഇഞ്ചി ഇട്ടു വച്ച്  ഇഞ്ചി മുട്ടായി ഉണ്ടാക്കുമ്പോൾ ഇൻ ജിയുടെ എരിവ് എന്തുമാത്രം കുറഞ്ഞു മധുരം കൂടുന്നുവോ അതുപോലെ .
ഒരു പക്ഷെ ഞാനെന്റെ ഇഷ്ടം നിന്നോട് പറഞ്ഞു ഞാൻ എന്റെ ഹൃദയം പറിച്ചു തന്നാലും നീ പറയും എനിക്ക് നിന്റെ ഹൃദയം വേണ്ട ഇത് തെർമോകോളിൽ ചുവന്ന ചായം തേച്ച  ഹൃദയമാണെന്നു. എനിക്ക് വേണ്ടത്  വളരെ ലോലമായ ഇളം മാട്ടിറച്ചിയുടെ നൈര്മല്യ  മുല്ല മിനുമിനുത്ത ഹൃദയമാണ് .അല്ലാതെ തള്ള ആടിന്റെ മാംസം പോലെ ചോരവറ്റിത്തുടങ്ങിയ കൊഴുപ്പ് നിറഞ്ഞു മഞ്ഞ നിറം ബാധിച്ച ഒരു ഹൃദയമല്ല . നിന്നെ പോലെ അയോധ്യയിലെ ധൂമകേതു വായ "മന്ധരയുടെ" രൂപ മുല്ല ഒരു സ്ത്രീ എന്റെ സ്വപ്നത്തിൽ പോലും ഇല്ലെന്നു .....എന്നാലും നിന്നെ ഞാൻ പ്രണയിച്ചു കൊണ്ടേയിരിക്കും ഭ്രാന്തമായി ......നിന്റെ  ഒരു വാക്ക് കൊണ്ട് എനിക്ക് കിട്ടിയ ജീവിതം ഞാൻ ജീവിച്ച  തീർക്കും ....അവസാന ശ്വാസം വരെ നിന്നെ പ്രണയിച്ചുകൊണ്ടേ യിരിക്കും 



Wednesday 21 December 2016

NAIP ന്റെ അഥവാ നയിപ്പിന്റെ പ്രൊജക്റ്റ് ഓർമ്മകൾ ഭാഗം 4

                       
  NAIP ന്റെ  അഥവാ നയിപ്പിന്റെ പ്രൊജക്റ്റ് ഓർമ്മകൾ 

                                                                ഭാഗം  4 


ഒരു ദിവസം എന്റെ ഗം ഭീര്യ ശബ്ദത്തിനുടമയായ സർ  മുതിർന്ന ഗവേഷകർ എട്ടു പേരെയും വിളിച്ചു  നാളെ രാവിലെ 7  മണിക്ക്  ATIC ൽ എതണമെന്നും എന്താ കാര്യമെന്ന് പിന്നീട പറയാമെന്നും  ഒരു കള്ള ചിരിയോടെ പറഞ്ഞു . ഞങ്ങൾ തലപുകഞ്ഞാലോചിച്ചു എന്തിനാവും....

ഒരാൾ പറഞ്ഞു ബേക്കലം  കോട്ട കാണാനാവും  അല്ല മറ്റൊരാൾ പറഞ്ഞു മംഗലാപുരം കാണാനാകും.ഏയ് അതൊന്നുമാവില്ല കരിമ്പം ഫം  കാണാനാകും . ഏതായാലും നേരത്തെ തന്നെ അണിഞ്ഞൊരുങ്ങി  ഞങ്ങൾ 6 .45  നു തന്നെ ATIC ൽ എത്തി.7  മണിക്ക് തന്നെ ഞങ്ങൾ ആംബുലൻസ്  എന്ന് വിളിക്കുന്ന  സർക്കാർ വക ടെമ്പോ ട്രാവെലർ  എത്തി. അതിൽ ആരുമായും മെരുങ്ങാത്ത കേക്കുകളുടെ നാട്ടുകാരൻ  ഡ്രൈവറും  ഉണ്ടായിരുന്നു.ഞങ്ങളുടെ മോൾ എന്തെങ്കിലും പിക്നിക് ആകുമെന്ന് വിചാരിചു  കുറച്ച അവിൽ വിള യിച്ചതും എടുത്തിരുന്നു. ഞങ്ങൾ മുതിർന്ന ഗവേഷകരും ശാത്രജ്ഞരും വണ്ടിയിൽ കയറി. കയറിയപ്പോൾ ഗാമഭീരായ ശബ്ദത്തിനുടമയുടെയും വർക്ക് ഹോളിക് സാറിന്റെയും മുഖഭാവം ഞങ്ങളോട് പറഞ്ഞു "മക്കളെ ഇത് പിക്നിക് ഒന്നുമല്ല എട്ടിന്റെ  പണി ടെമ്പോ ട്രാവെലർ രൂപത്തിൽ വന്നതാണ്.ആരും ഒന്നും ഉരിയാടാതെ  നീലേശ്വരം  ഉഡുപ്പി ഹോട്ടലിൽ മുന്നിൽ വണ്ടി നിന്ന്. ഒരു നെയ്‌റോസ്‌റ് വീതം കഴിച്ചെന്നു വരുത്തി ഞങ്ങൾ വീണ്ടും യാത്ര തുടർന്ന്. പിന്നെ വണ്ടി നിന്നത് കാ റ്റം കവല ജംഗ്ഷനിലാണ് .വണ്ടിയിൽ നിന്നിറങ്ങിയ ഞങ്ങൾ എട്ടു പേരെയും മാറ്റി നിർത്തി ഓരോരുത്തർക്കും ഓരോ ലിസ്റ്റ് തന്നു വെട്ടിമാറ്റിയ തെങ്ങുകളുടെ കുറ്റി  എണ്ണആൻ  പറഞ്ഞു. ഞങ്ങളുടെ കൂടെ ഒരു ശാത്രജ്ഞനും കൂടെ പൊന്നു . എന്റെ കൂടെ എന്റെ പ്രിയ സുബ്ബ്  സർ ആയിരുന്നു . ആൾ ഭയങ്കര ഗൗരവത്തിലും. ആകെ പാടെ വയറിനകത് എരിച്ചിലും പുകച്ചിലും എങ്കിലും ഓരോ രോ  തോപ്പിലെ തെങ്ങിൻ കുറ്റി കളും കൃത്യതയോടെ എന്നി .കര്ഷകര്ക് ഒരു കുറ്റി ക്ക് 500  രൂപ കിട്ടുന്നതല്ലേ തെറ്റിപ്പോകരുതല്ലോ .വൈകുന്നേരത്തോടെ മിഷൻ അവസാനിച്ച ഞങ്ങൾ 7  മണിയോടെ വണ്ടിയിൽ കയറി..പിന്നീട് വണ്ടിയിൽ വച്ച് തന്നെ ഞങ്ങളെ പരിഹസിക്കും മട്ടിൽ  മുതിർന്ന ശാസ്ത്രജ്ഞരുടെ ക മന്റ്‌സ്.നോക്കൂ....ഇതിൽ ഇത്ര അതിൽ ഇത്ര എന്നിങ്ങനെ . എന്നിട്ടും ഞങ്ങളൊക്കൊന്നും മനസ്സിലായില്ല .ഞങ്ങളെ ഇത്ര അധികം ടെൻഷൻ അടിപ്പിച്ചവർക്ക് കൊടുക്കാതെ ഞങൾ അവിൽ വിളയിച്ചത് മുഴുവൻ പലപ്പോളായി അകത്താക്കിയതിനാൽ നീലേശ്വരത് നിന്നും ചായ കുടിക്കാൻ ഞങ്ങള്ക് തോണിയില്ല .  ഞങ്ങളിൽ ആർക്കോ പണി തരാൻ ഞങ്ങളെ കൊണ്ട് തന്നെ തെങ്ങിൻ കുറ്റി യെന്നിച്ച ഞങ്ങളുടെ ശാസ്ത്രജ്ഞർ. അറിയാതെ യാണെങ്കിലും കൂട്ടത്തിൽ ഒരുവന് പണികിട്ടി ... ഇത് മാത്രമല്ല  തമാഷാ വീണ്ടും എണ്ണിയപ്പോൾ ഒരു തോപ്പിൽ 40 തെങ്ങിൽ കുറ്റി കൾ കുറവ് (20000 രൂപ എന്റമ്മോ ).... കര്ഷകനുമായുള്ള മുതിർന്ന ഗവേഷകന്റെ അവിശുദ്ധ കൂട്ടുകെട്ട്  ........
തുടരും ..........

Tuesday 20 December 2016

സമ്പൂർണ്ണ

സമ്പൂർണ്ണ 

ഒരു സ്ത്രീ പൂർണ്ണയാകുന്നത് അവൾ അമ്മയാകുമ്പോളാണ്. ഇത് കേൾക്കാൻ തുടങ്ങിയത് കാലം കുറച്ചേറെ ആയി.പലപ്പോഴും ഇത് കേൾക്കുമ്പോൾ എനിക്ക് പുച്ഛം തോന്നിയിട്ടുണ്ട്.പിന്നെ കെട്ടിയോൻ, കുടുംബം, കുട്ടികൾ  ഇതൊക്കെ ഉണ്ടെങ്കിലേ സ്ത്രീ പൂർണയാകും പോൽ.ഇതെല്ലം പെണ്ണിനെ എന്നും ചിറകു കെട്ടി കൂട്ടിലിടാനുള്ള  ആണിന്റെ സൂത്രമായേ എനിക്ക് തോന്നിയിരുന്നുള്ളു. പക്ഷെ കാലം നെറ്റിയിൽ ചുളിവുകൾ വീഴ്‌ത്തി  തുടങ്ങിയപ്പോ എനിക്കും ബോധോദയം ഉണ്ടായി. ഒരു സ്ത്രീ പൂർണയാകണമെങ്കിൽ അവൾ ഭാര്യയും, മരുമകളും , അമ്മയും അമ്മൂമ്മയും ഒക്കെ ആകണം.ഒരു കുടുംബിനി ആയി കഴിയുമ്പോൾ മാത്രമേ സ്ത്രീത്വം പൂർണമാകൂ. പക്ഷെ ഈ തിരിച്ചറിവിലേക്കെതൻ എനിക്ക് ഒരുപാട് കാലം വേണ്ടിവന്നു. 

ഒരു സ്വപനം ഇതാണെന്റെ ചിന്തകളെ മാറ്റിമറിച്ചത്. ഒരു രാത്രി ഒരുപാട് ഇഷ്ടം തോന്നിയ ഒരാളുടെ  ഭാര്യ അയാളുടെ മക്കളുടെ 'അമ്മ , അമ്മൂമ്മ ഒക്കെ ആയപ്പോ സ്ത്രീ എന്ന പൂർണത ഞാൻ അനുഭവിച്ചു  ഒരൊറ്റ രാത്രി കൊണ്ട്. ഒട്ടും പാട് പാടാത്ത ഞാൻ അന്ന് സ്വപനത്തിൽ "പാട്ടുപാടി ഉറക്കാം  ഞാൻ താമരമരപ്പൂം പൈതലേ" ... എന്ന താരാട്ടു പാട് മനോഹരമായി പാടി. പിന്നീട ഈ പാട് കേൾക്കുമ്പോളെല്ലാം  എന്നിൽ ഒളിഞ്ഞു കിടക്കുന്ന മാതൃത്വം നെഞ്ചുരുകി തേങ്ങി .പക്ഷെ സമയം ഒരുപാട് വൈകിപ്പോയി. എന്റെ കൈത്തലം പിടിച്ച എത്ര മൃദുലം എന്ന് പറഞ്ഞിരുന്നവരെല്ലാം  ഇപ്പൊ  നിന്റെ കൈത്തലം എത്ര പരുപാര്ത്തതെന്നു പിറുപിറുക്കാൻ തുടങ്ങിയിരിക്കുന്നു..ചുളിവുകൾ വീണ എന്റെ മുഖം എന്നെ ഒരിക്കലും  .പൂർണയക്കില്ല എന്ന തിരിച്ചറിവിൽ ഞാൻ അപൂർണ്ണ യായി എന്നും . ഇങ്ങനെ.... 


Friday 16 December 2016

മോക്ഷം

മോക്ഷം 

ഇ വൾ നീലിമ . വീട്ടുകാരുടെയും കൂട്ടുകാരുടെയും കണ്ണിലുണ്ണി . മിടുക്കി, എല്ലാത്തിലും മിടുക്കി . ഗ്രാമത്തിലെ ഒരു സ്കൂളിൽ നിന്നും പതാം തരാം ഒന്നാം ക്ലാസ്സിൽ പാസ്സായി , അകലെ ഒരു കോളേജിൽ പ്രീ ഡിഗ്രീ ക്കു ചേർന്ന് . റാഗിങ് ഒരു പാഡ് നടക്കുന്ന കാലം . കോളേജിൽ ഒരു വിധം രണ്ടുമാസം കഴിച്ചു കൂട്ടി . ഒരു ദിവസം ബി കോം  ലെ  സാജിദ് വന്നു അവസാനമായി ഒരു തീരുമാനം പറയാൻ പറഞ്ഞു . അവന്റെ കയ്യിൽ ബ്ലേഡ് വച്ച് N  എന്ന് വരച്ചു ചോര വന്നു അവൾ പേടിച്ചു , നീ മൂന്നു ദിവസത്തിനുള്ളിൽ S  എന്ന് പറഞ്ഞില്ലേൽ ഞാൻ പള്ളിക്കുളത്തിൽ ചാടി ചാകും . പിന്നീടുള്ള രണ്ടു ദിവസവും നീലിമ അവനെ കണ്ടില്ല . മൂന്നാം പാക്കം ക്ലാസ് കഴിഞ്ഞ പോകുമ്പോ പള്ളിക്കുളത്തിനു ചുറ്റും ഒരാൾക്കൂട്ടം , നീലിമ റോഡിൽ ബോധം കേട്ട് വീണു . പിന്നീടാണറിഞ്ഞത് അന്ന് വെള്ളിയാഴ്ച  ജുമുഅ ദിവസം ആണെന്നു. പിന്നെ നീലിമ അവിടെ നിന്നില്ല മാനസികമായി തളർന്നു സൈക്കോലോജിസ്റ്റിന്റെ സഹായം തേടി വീട്ടുകാർ. കോളേജ് മാറി , വീട്ടുകാരുടെ ഒരു പരിശ്രമാം ഒന്നുകൊണ്ടു മാത്രം അവൾ ജീവിതത്തിലേക്കു തിരിച്ചു വന്നു , ഡിഗ്രി യും പിജി യും കഴിഞ്ഞു . എന്നാലും അവൾക് അവളുടെ പഴയ ചുറുചുറുക് തിരിച്ചു കിട്ടിയില്ല . ആൾ കൂട്ടം പേടി ആരോടെങ്കിലും സംസാരിക്കാൻ പേടി . യവ്വനത്തിന്റെ അവസാന പാദത്തിലാണെങ്കിലും അവൾ എവിടേം എത്തീല . ഒരു  പക്ഷെ  റാഗിങ് കാരണമാവാം അവൾ ഉൽ വലിഞ്ഞു പോയത് .

ഇന്ന് വീണ്ടും ഞാൻ അവളെ കാണുമ്പോൾ ക്ലോര് പിറിഫോസ് എന്ന കീടനാശിനിയിൽ അഭയം തേടി മരീ ക്കാൻ പോയ അവളെ ആണ് . ദൈവം അവളെ വീണ്ടും ജീവിക്കാൻ വിട്ടു . അവൾ വീണ്ടും ഒരു phoenix  പക്ഷിയെ പോലെ ഉയർത്തെഴുന്നേറ്റു . വീണ്ടും പരീക്ഷണങ്ങൾ , അവൾ തളർന്നു .എങ്ങിനെയോ ഇടുക്കി ഗോൾഡ് എന്ന സാങ്കതിൽ അവൾ എത്തപ്പെട്ടു . അവൾ അവിടെ ജീവിതത്തിൽ അതുവരെ അനുഭവിക്കാത്ത എല്ലാം അനുഭവിച്ചു. കഞ്ചാവിന്റെ ലഹരി അവളുടെ സിരകളെ ചൂടുപിടിപ്പിച്ചു.വിലകൂടിയ മദ്യക്കുപ്പികൾ നുരഞ്ഞു പൊങ്ങി .... പുകവലിയെ പോലും എതിർത്തിരുന്ന അവൾ കഞ്ചാവിനെ കുറിച് വാ തോരാതെ സംസാരിച്ചു .ട്രാൻസ്മ്യൂസിൿ കേട്ട് ലയിച്ചു... പുകയുടെ ഓളങ്ങളിൽ അവൾ മോക്ഷം കണ്ടെത്തി

ഇന്ന് അവൾ ജീവിക്കുന്നു ഒരു നാടോടിയെ പോലെ ...മോക്ഷവും തേടി......

Wednesday 14 December 2016

നീ എന്ന മരീചിക (Nee enna mareechika)

നീ എന്ന മരീചിക 
 റോഡരികിലൂടെ അമ്മയുടെ കയ്യും പിടിച്ച നടക്കുന്ന ഒരു നാല് വയസ്സുകാരിയുടെ വാശിയാനെനിക് .കടയിൽ തൂങ്ങിക്കിടക്കുന്ന കളിപ്പാട്ടം സ്വന്തമാക്കൻ വാശിപിടിക്കുന്ന കുഞ്ഞിന്റെ മനസ്സ് എന്നത് വാങ്ങിത്തരാൻ അമ്മക്കാവില്ല എന്ന് മനസ്സിലാക്കാനുള്ള ബുദ്ധിയൊന്നും ഇല്ലായിരുന്നു. പക്ഷെ ഇന്ന് ആ കളിപ്പാട്ടം എത്ര മാത്രം മനസ്സ് ആഗ്രഹിച്ചിരുന്നു  അതെ പോലെ ഇന്ന് നീയറിയാതെ നിന്നെ സ്വന്തമാക്കാൻ മനസ്സ് വാശി പിടിക്കുന്നു.  വിലകൊടുത്താലും , സ്വന്തമാക്കാനോ വാശി പിടിച്ച , പിടിച്ച വാങ്ങാനോ ആവില്ല.എന്നറിഞ്ഞിട്ടും നീ പോലുമറിയാതെ  ഞാൻ നിന്നെ എന്റേതാക്കാൻ ആഗ്രഹിക്കുന്നു. നിന്നെ കുറിച്ച അറിയും തോറും നിന്നെ സ്വന്തമാക്കണമെന്നു മനസ്സു മന്ത്രിക്കുന്നു . എന്റെ ദിന രാത്രങ്ങൾ നിന്റെ ചിന്തകളാൽ മനസ്സിനെ അസ്വസ്ഥമാക്കുന്നു.ഇഷ്ടമുള്ളത് മോഷ്ടിക്കുമെന്നു തമാശയായി പറയുമെങ്കിലും നിന്നെ നിന്റെ മനസ്സിനെ എനിക്ക് മോഷിക്കാനാവുന്നില്ല. മണിച്ചിത്രത്താഴിട് പൂട്ടിയ നിന്റെ ഹൃദയത്തിലേക്കു എതാൻ എന്താണാവോ ഒരു വഴി ..

Wednesday 30 November 2016

NAIP ന്റെ അഥവാ നയിപ്പിന്റെ പ്രൊജക്റ്റ് ഓർമ്മകൾ ഭാഗം 3

NAIP ന്റെ  അഥവാ നയിപ്പിന്റെ പ്രൊജക്റ്റ് ഓർമ്മകൾ 


                                             ഭാഗം 3 



നാളെ ആന്ധ്രായിൽ നിന്നും ഗജേന്ദ്ര (ഒരിനം ചേന) എത്തും സബ്ബ് സിറിന്റെ ഈ വാക്കുകൾ ഞങ്ങുടെ ശുഷ്‌ കാന്തി കൂട്ടി .സീമതം ഫാർമേഴ്‌സ് നല്ലത് നല്ലത് തന്നെ കിട്ടണം എന്ന സ്വാർത്ഥതയാവാം  ഓരോരുത്തരും അവരവരുടെ ഫാർമേഴ്സണുള്ളത് ഇറക്കാൻ പോകാം എന്ന് തീരുമാനിച്ചത് പുറമെ നിന്നും ടാറ്റ സുമോ വിളിച്ച ഞങ്ങൾ അതിൽ കയറിപ്പറ്റി മുന്നിൽ സുമോ പുറകിൽ ചേന വഹിച്ച കൊണ്ടുള്ള നാഷണൽ പെര്മിറ്റി ലോറി . സമായം രാത്രയ്‌ ഏഴു കഴിഞ്ഞു എട്ടു കഴിഞ്ഞു  ഒന്പതിനോടടുക്കുന്നു പൊയിനാച്ചി എത്തി  എനിക്ക് ആധി  കൂടി കൂടി വന്നു ഞാനെന്റെ കർഷക ഗ്രൂപ്പിന്റെ സെക്രെട്ടറി രാമചന്ദ്രേട്ടനെ വിളിച്ചു " രാമകൃഷ്‌ണേട്ട  ഞാൻ സി പി സി ആർ  ഐ  നിന്നും ആസിയ ആന്നെ ഞങ്ങൾ രാത്രി ഒരു പത്തു പത്തര ആകുമ്പോൾ  അവിടെയെത്തും ആരോഗ്യമുള്ള മൂന്നു നാലു ചെറുപ്പക്കാരെ റെഡി ആക്കി നിർത്തണം വയസ്സന്മാർ വേണ്ട:" ഇത്രേം പറഞ്ഞു ഞാൻ ഫോൺ കട്ട് ചെയ്ത്തതും അതുവരെ ഉണ്ടായിരുന്ന നിശബ്തത ഭേദിച്ച കൊണ്ട് കൂട്ട ചിരി യുയർന്നു.എന്താണ് സംഭവിച്ചതെന്നറിയാതെ ഞാൻ അന്തം വിട്ടു നിന്ന്  പിന്നെ ഞങ്ങളുടെ പ്രിയകൂട്ടുകാരി വയസായാലും എല്ലാരും അവളെ മോൾ എന്ന് വിളിക്കണമെന്ന് ആഗ്രഹത്താൽ പേരിന്റെ അവസാനം ഒരു മോൾ ഉള്ളവൾ അത് വിവരിച്ചു അമ്മെ ഞാൻ.....



ഒട്ടുമിക്ക ക്ലസ്റ്ററിലും ചേനയിറക്കി ഞങ്ങളുടെ മോളുടെ വീട്ടിലെത്തിയപ്പോൾ ഞങ്ങളുടെ ഹിറ്‌ലർ കണ്ണേട്ടൻ മുഖം വീർപ്പിചു എന്നോട് മാത്രം കോപിചു എന്നെ തിന്നാൻ വരുന്നു.എന്നും ഹിറ്‌ലർ അങ്ങനെ തന്നെയാണ് ആരോടെങ്കിലുമുള്ള ദേശ്യവും സങ്കടവും എന്നോട് തീർക്കും. അതുപോലെ കൂട്ടത്തിൽ പലരുടേം കെട്ടിയോന്മാർ തരായിക്കിടന്നതും ഗജേന്ദ്രയുടെ പേരിലാണ്.





തുടരും ........




NAIP project അഥവാ നയിപ്പിന്റെ(NAIP) പ്രൊജക്റ്റ് ഓർമ്മകൾ ഭാഗം 1

                             NAIP project   അഥവാ നയിപ്പിന്റെ(NAIP) പ്രൊജക്റ്റ് ഓർമ്മകൾ 


                                                                         ഭാഗം 1 

ഞാൻ ഇതുവരെ യുള്ള എന്റെ ഔദ്യോഗിക ജീവിതത്തിൽ ഏറ്റവും ആസ്വദിച്ചത് സി . പി. ക്രി (  CP-CRI)എന്ന് ഞങ്ങൾ ഓമനപേരിട്ടിരിക്കുന്ന കേന്ദ്ര തോട്ട വിള ഗവേഷണ കേന്ദ്രത്തിലെ  (CPCRI ) NAIP  യുടെ സഹായത്താൽ നടപ്പിലാക്കിയ 'നയിപ്പിന്റെ 'പ്രോജെക്ടിലാണ് .ശരിക്കും ഞങ്ങൾ അതിൽ നടപ്പിലാക്കിയിരുന്നു കാര്യങ്ങൾ വല്യ ഒരു നയിപ്പ് തന്നെയായിരുന്നു. .500  തെങ്ങു കർഷകരും ഞങ്ങൾ എട്ടു മുതിർന്ന ഗവേഷകരും ഞങ്ങളെ വരച്ച വര്ക്ക് നിർത്താൻ കെൽപ്പുള്ള സ്നേഹനിധികളായ എട്ടു മുതിർന്ന ശാസ്ത്രഞ്ജരും  . ഇടക്ക് തെങ്ങു പുരയിൽ വച്ചുള്ള  വിസ്താരവും തുടർന്നുള്ള വല്ലാത്ത ഒരിതും എല്ലാം കൂടി ആകെ കൂടി പൊടിപൂരമാ നയിപ്പ്. തെങ്ങുപുരയിൽ വച്ചുള്ള ചിക്കി ചികഞ്ഞുള്ള വിസ്താരത്തിൽ ഒരിക്കലും നിൽക്കേണ്ടി വന്നിട്ടില്ലെങ്കിലും കൂട്ടത്തിൽ ഗാംഭീര്യ ശബ്ധത്തിനുടമയായ എന്റെ പ്രിയ ശാസ്ത്രജ്ഞൻ നിന്നേം വിസ്തരിക്കാനോ നീ എന്തിനാ വിറക്കുന്നത് എന്നൊക്കെ ചോദിച്ച വിറപ്പിക്കുമായിരുന്നു  ശരിക്കും തെങ്ങുപുരയിലെ മീറ്റിംഗ് ദിവസം ചത്ത് പോകാനാണു തോന്നാറ്.
ശാത്രന്ജരിൽ എന്നെ ഏറെ സ്വാധീനിച്ചത് ഗാംഭീര്യ ശബ്ദത്തിനുടമയും പിന്നെ എന്നെ വർക്ക് ഹോളിക് ആക്കി മാറ്റിയ കഠിനാധ്വാനിയായ ഞങ്ങൾ സുബു   സർ എന്ന് ഓമനപ്പേരിട്ട് വിളിക്കുന്ന സാറുമാണ്.ആദ്യമായി രാസവളം കാണുന്നതും സ്പേസിങ് എന്ന് കേൾക്കുന്നതും നയിപ്പിൽ, വച്ചാണ്.അതിരാവിലെ അതുവരെ കേൾക്കാത്ത കാസർകോടൻ ഗ്രാമങ്ങളിലേക് ഒരോട്ടമാണ്.ആദ്യമൊക്കെ ഇഞ (മുസ്ലിം) ആയത് കൊണ്ട്  ഒരുതുള്ളി വെള്ളം പോലും കിട്ടാതിരുന്നിട്ടുണ്ട്. ഒരു ദിവസം നടന്നു തളർന്ന എനിക്ക് പി.സി  മുത്തുവേട്ടന്റെ ഭാര്യ ചൂടുള്ള കഞ്ഞി വെള്ളത്തിൽ നാരങ്ങാ അച്ചാർ ഇട്ടു തന്നു ആഹഹാ അതിന്റെ ഒരു രുചി.ഓർക്കുമ്പോൾ നാക്കിൽ  വെള്ളമൂറുന്ന.  
ആദ്യമായി വെളിച്ചപ്പാടിനെ അടുത്തു കാണുന്നതും അങ്ക കോഴികളെ കാണുന്നതും, തെയ്യം കാണുന്നതും  ഇവിടെ വച്ചാണ്. പോക പോകെ നയിപ്പ് ജീവിതത്തിന്റെ ഒരു ഭാഗമായി. .ഒരുപാട് ശാസ്ത്രം പഠിച്ചു ജീവിതം പഠിച്ചു . ഔലിയാന്റെ പൊരേലെ ക്വാർട്ടേഴ്സിൽ എനിക്കെന്നും അമ്മായി അമ്മയുടെ സ്ഥാനമായിരുന്നു . ഈ പട്ടം എനിക്ക് തന്നത് എന്റെ കൊച്ചു ഡോക്ടർ ആണ്. എന്റെ ക്ലീനിംഗിലെ മടിയും കുക്കിങ്ലെ സാമർത്യവും കൊണ്ട് കിട്ടിയതാണ്. സഹമുറിയകളായി പലരും വന്നെങ്കിലും ആദ്യ ദിവസം ഞാൻ പ്രേതമാണോ എന്നറിയാൻ എന്നെ നുള്ളി നോക്കിയ എന്റെ കൊച്ചു ഡോക്ടറെ ആണ് എനിക്ക് ഏറെ ഇഷ്ടം.


മോഹം

മോഹം 


വെറുത്തു  തുടങ്ങിയ  എന്റെ ജീവിതത്തെ ഒരുപാടൊരുപാട് ഞാൻ സ്നേഹിച്ചുതുടങ്ങി. എന്റെ ദിന രാത്രങ്ങൾ നിനക്ക് വേണ്ടി  ഞാൻ മാറ്റിവച്ചു. നീ എനിക്കൊരു പ്രതിക്ഷയാണ്. ലോകത്തിന്റെ   ഏതു കോണിലായിരുന്നാലും  നിന്റെ  ശ്വാസവും എന്നിലേക്കെത്തുന്നു.നിന്റെ ഗന്ധം ഒരു അൻപതു  മീറ്റർ അകലെ നിന്നും എന്റെ  നാസാദ്വാരങ്ങൾ തുളച്ചു എന്റെ ആത്മാവിലെത്തുന്നു. ഒരിക്കൽ  ഞാനത് പരീക്ഷിച്ചു നീ എവിടെ?   ഡീ  ഞാനീ വിടുണ്ടെന്നു നീ പറഞ്ഞതും ഞാൻ ഞെട്ടി. വീണ്ടും ഒരു ദിവസം നിന്റെ ഗന്ധം !ഞാൻ നാസിക തുറന്നു  പിടിച്ചു അടുത് എ വിടെയോ ഉണ്ടല്ലോ .. അഞ്ചു മിന്റ് കഴിഞ്ഞു നീ എന്നെ വിളിച്ചു അമ്മോ  ഞാൻ അമ്പരന്നു .  ഒരു കട്ടൻ  ചായയുടെ ഊർജ്ജസ്വലതയും  ചോക്ലേറ്റ് പോലെ  മധുരവുമുള്ള എന്റെ ഓർമ്മകൾ ഒരിക്കലും നേർത്ത് പോകാതിരിക്കട്ടെ. നീ എന്നത് ഡിസംബറിലെ പുലർകാല മഞ് പോലെ തണുപ്പേകുന്ന ഒരനുഭൂതിയാണ് . ....................

Monday 28 November 2016

Daiva doodanദൈവ ദൂദന്

ദൈവ ദൂദന് 

ജീവിതത്തോട് തന്നെ വിരക്തി തോന്നി ഞാന്  എന്നെ തന്നെ വെറുത്ത തുടങ്ങിയിരിക്കുന്നു എന്ന തിരിച്ചറിവില പലവട്ട, ആത്മഹത്യയെ കുറിച്ച് ചിന്ധിച്ചു കൊണ്ടിരുന്ന സമയം. എങ്ങനെ മരിക്കണം തൂങ്ങിമരിക്കാനോ, അതോ വിഷം കഴിക്കണോ അതോ ഗ്യാസ് സിലിണ്ടർ തുറന്നിടാനോ ..... പക്ഷെ എല്ലാ രീതിയിലും മനസ്സ് പാകപ്പെട്ടിട്ടില്ലാത്ത കൊണ്ടാവണം ആത്മഹത്യ വേണ്ട ... മോക്ഷം തേടി ഒരു യാത്ര  പോകാം ... വീട്ടില്  പറഞ്ഞു 'അമ്മ കണ്ണുരുട്ടി ,  അച്ഛന് എന്റെ ഇഷ്ടം നോക്കാതെ കല്യാണം കഴിപ്പിച്ചു വിടുമെന്ന് പറഞ്ഞു അനിയന് പേടിപ്പിച്ചു  ഇന്നത്തെ ലോകത്തിലെ അപ്രിയ സത്യ കഥകള് പറഞ്ഞു, നാത്തൂന് പറഞ്ഞു നിനക്കെന്തൊ പറ്റീട്ടുണ്ട് .ഈ നിന്നെയല്ല എനിക്ക് വേണ്ടത് . മോനൂസ് പറഞ്ഞു അമ്മായി വേണ്ട .. ആകപ്പാടെ വീട്ടിൽ പുകിലായി. മോക്ഷം തേടിയുള്ള യാത്രയും ഉപേക്ഷിച്ചു. മരവിച്ച മനസ്സുമായി പരീക്ഷണത്തില്  മുഴുകാമെന്നുറചു. ഉറച്ചിരിക്കാനാവുന്നില്ല.ഈയിടക്കാന് എവിടെന്നോ ദൈവദൂതൻ  പ്പോലെ ഒരാള്  എന്റെ മുന്നിൽ വന്നത്. അല്ല ശരിക്കും ദൈവ ദൂതൻ തന്നെ.വളരെ കുറഞ്ഞ സമയത്തിനുള്ളില്  തന്നെ എന്തോ ഒരോര്ജ്ജം കിട്ടിയ പോലെ. എന്തോ പറയുന്നതിനിടക് തന്റെ ഈ മാനസികാവസ്ഥ മാറി റീലാക്സിഡ് ആകാൻ താനൊരു യാത്ര പോകേടോ ....ഇത് ശരിക്കും ഏറ്റു .ഞാന്  പോയി ഒരു വലിയ യാത്ര  എന്റെ സ്വപ്നങ്ങളുടെ ഖനി തേടിയുള്ള യാത്ര ... ഈ യാത്ര എന്നവസാനിക്കുമെന്നു അറിയില്ല. എന്നാലും ദൈ വദൂതനെ നയിച്ചാലും ഇനിയുമെന്നെ ജീവിതത്തിലേക്കു....

Thursday 24 November 2016

ormaഓർമ്മ

ഓർമ്മ 

പാലെഥ് സ്കൂൾ ഒരുപാട് കുഞ്ഞു കുഞ്ഞു ഓർമ്മകൾ സമ്മാനിച്ച എന്റെ പള്ളിക്കൂടം. വർധക്യത്തിലെത്തിയ  എന്റെ പള്ളിക്കൂടത്തിൽ നാലാം തരം വരെ മാത്രമേ ഉള്ളു.അതും തമ്മിൽ പരിചയമുള്ള ആദ്യപകരും കൂട്ടുകാരും മാത്ര0 .അതിന്റെ ബലത്തിലാവണം ഉമ്മയെ പറ്റിചു മിക്ക ദിവസങ്ങളിലും രണ്ടു ഷഡിയും ഇട്ടു സ്കൂളിൽ പോകുന്നത്.11 മണിക്ക് കളിയ്ക്കാൻ വിടുന്നത് കുളിക്കാൻ വിടുന്നതാക്കി മാറ്റും.വാതിലിലോടെ പുറത്തു ഇറങ്ങാതെ ജനൽ വഴി ചാടി പൂഴിക്കുളത്തിൽ ചാടാൻ പോകും.ഉടുപ്പെല്ലാം ഊറി കരയിൽ വച്ച്  ഷഡി   ഒരു കൂട്ട ചാട്ടം .  ആൺകുട്ടികളും പെണ്കു്ട്ടികളും ഒരുമിച്ച് . ആരും അറിയാതെ കുളിയും കഴിഞ്ഞു ചേമ്പിലയിൽ പരൽ മീനും പിടിച്ച ടീച്ചർ കാണാതെ ക്ലാസ്സിലെ മാന്തറയിൽ കുഴിയുണ്ടാക്കി അതിൽ മീനിനെ വിട്ട് വൈകുന്നേരം വീട്ടിൽ കൊണ്ടുപോകും.എല്ലാം വെറും ഓര്മ . ഇന്ന് പൂഴിക്കുളവുമില്ല ആൺ പേന കൂട്ടുമില്ല.

Friday 18 November 2016

മണ്ണ് പരിശോധനക്കായി മണ്ണ് ശേഖരിക്കുന്ന വിധംsoil sample collection





മണ്ണ് പരിശോധനക്കായി മണ്ണ് ശേഖരിക്കുന്ന വിധം

കൃഷിയിടത്തിൽ നിന്നും മണ്ണ് പരിശോധനക്കായി അര ഹെക്ടറിൽ നിന്നും  ഒരു സാമ്പിൾ   എന്ന തോതിലാണ്  മണ്ണെടുക്കേണ്ടത്. ആദ്യമേ മണ്ണെടുക്കാനുദ്ദേശിക്കുന്ന ഭാഗത്തെ പുല്ലു , കരിയില മറ്റു  അവശിഷ്ടങ്ങൾ എന്നിവ ഒരു  സെന്റിമീറ്റർ കനത്തിൽ ചെത്തിമാറ്റണം. മണ്ണെടുക്കാനുദ്ദേശിക്കുന്ന സ്ഥലം അടുത്തിടെ  വളപ്രയോഗം നടത്തിയതോ ,  കമ്പോസ്റ്റ് കുഴി , ചാണക കുഴി തുടങ്ങിയവയുടെ അടുത്ത് നിന്നോ ആവരുത്. മണ്ണെടുക്കുന്നതിനായി സാദാരണ അവലംബിക്കുന്ന ശാസ്ത്രീയ  രീതിയാണ് "V" രീതി. ഈ  രീതിയിൽ മണ്ണെടുക്കുന്നതിനായി ആദ്യമേ 15 സെന്റിമീറ്റർ ആഴത്തിൽ "V" ആകൃതിയിൽ ഒരു കുഴിയെടുക്കണം.  രണ്ടു സൈഡിൽ നിന്നുമായി 2 ഇഞ്ച് കനത്തിൽ മണ്ണ് ചുരണ്ടി  എടുക്കണം. ഇപ്രകാരം കൃഷിടത്തിലെ 3 -4 ഭാഗങ്ങളിൽ നിന്നായി മണ്ണ്  വൃത്തിയുള്ള പോളിത്തീന് കവറിൽ ശേഖരിച്ചു ഒരു പ്ലാസ്റ്റിക് ഷീറ്റിൽ വിരിച്ചു  കല്ലുകൾ , മറ്റുഅ വശിഷ്ടങ്ങൾ എന്നിവ മാറ്റി നാലായി ഭാഗിച്ചു എതിർ ദിശയിൽ വരുന്ന ഭാഗങ്ങൾ ഒഴിവാക്കി വീണ്ടും മണ്ണ് ഒന്ന് ചേർത്ത് നാലാ യി ഭാഗിച്ച എതിർ ദിശയിൽ  കളഞ്ഞു അര- മുക്കാൽ കിലോ ആകുന്നത് വരെ ഇത് ആവർത്തിക്കണം . മണ്ണ് സാമ്പിൾ തണലിൽ വച്ച് ഉണക്കി  നേർത്ത   തരിപ്പയിൽ തരിച്ചെടുത്ത കർഷകന്റെ പേര് , വിളകൾ ,ശേഖരിച്ച തിയ്യതി  എന്നിവ കൃത്യമായി അടയാളപ്പെടുത്തി പരിശോധനക് അയക്കാം. 


Thursday 17 November 2016

NAIP ന്റെ അഥവാ നയിപ്പിന്റെ പ്രൊജക്റ്റ് ഓർമ്മകൾ ഭാഗം -രണ്ടു

NAIP ന്റെ  അഥവാ നയിപ്പിന്റെ പ്രൊജക്റ്റ് ഓർമ്മകൾ 


ഭാഗം -രണ്ടു

cover crop അഥവാ ആവരണ വിള 

എന്റെ കൊച്ചു ഡോക്ടർ സാമ്പത്തിക ശാസ്ത്ര ഡോക്ടർ ആണ് . പാവത്തിന് കൃഷിയുമായി പുല ബന്ധം പോലും ഇല്ല..പക്ഷെ നയിപ്പിൽ കൃഷിയുമായി ബന്ധ പ്പെട്ട കാര്യങ്ങളും പിൽക്കാലത്തു അവൾ വളരെ മനോഹരമായി ചെയ്യുന്നത് ഞാൻ കണ്ടിട്ടുണ്ട്..ജോലിക്ക് കയറി രണ്ടാഴ്ച കഴിഞ്ഞപ്പോൾ   ദൈവ ഭക്തനായ ഞങ്ങളുടെ സർ പ്രൊജക്റ്റ് പ്രൊപോസൽ വായിക്കാൻ തന്നു .രാത്രി  വളരെ ശുഷ്കാന്തിയോടെ വായിച്ചു . ആദ്യ തവണ വായിച്ചപ്പോൾ തന്നെ ഒരുവിധം കാര്യങ്ങൾ എല്ലാം എനിക്ക് പിടി കിട്ടി . മുൻപ് ഞാൻ ജോലി ചെയ്തിരുന്ന എം . സ് . സ്വാമിനാഥൻ ഗവേഷണ നിലയത്തിൽ നിന്നും ലഭിച്ച അനുഭവ ജ്ഞാനം തന്നെ കാരണം. ആകെ അത്ഭുതം ഇത്രേം കോടികൾ എങ്ങനെ ചിലവാകും എന്നതിൽ മാത്രമായിരുന്നു.

ഒരു തവണ വായിച്ച കഴിഞ്ഞ എന്റെ കൊച്ചു ഡോക്ടർ എന്നോടൊരു ചോദ്യം എടീ ഈ ആവരണ വിള  എന്നാലെന്താ ഞാൻ ഒറ്റ ശ്വാസത്തിൽ പറഞ്ഞു എടീ തെങ്ങിൽ ചുവട്ടിൽ അവർണ വിലയായി പയർ വർഗ ചെടികൾ നാടും ഇത് പൂക്കും മുൻപ് പിഴുതെടുത്ത തടത്തിൽ ഇട്ടാൽ നൈട്രജൻ കിട്ടും . അതിനു വേണ്ടിയാ ചെയ്യുന്നത്..അവൾക് ആകെ അറിയാവുന്നത് cover = കൂട്ട , crop =മുറിക്കുക   ഇത് മാത്രം അറിയാവുന്ന അവൾക് ഞാൻ ഇങ്ങനെ പറഞ്ഞത് ഒന്നും മനസ്സിലായില്ല.അവൾ വിചാരിച്ചത് അവൾക് മനസ്സിലാക്കരുത് എന്ന് വച്ച ഞാൻ പറഞ്ഞു കൊടുക്കുന്നത് ആണെന്ന .പോകെ പോകെ അവൾക് കോവേർക്രോപ് , നൈട്രജൻ , ഫോസ്ഫറസ്, പോറ്റാസിയം എല്ലാം മനസ്സിലായി.

അവർണ വിലയായി കുറ്റിപ്പയർ ആണ്  കൊടുക്കുന്നത്.തെങ്ങിന്റെ എണ്ണം നോക്കി അളന്നു വേണം കൊടുക്കാൻ കൂടുതലായും കേക്ക് കളുടെ നാട്ടുകാരനായ ഡ്രൈവർ ആണ് ഞങ്ങളുടെ കൂടെ വരാറ്. എന്റെ ഡോക്ടറെന്ന മോളേം അയാൾക്കിഷ്ടല്ല. അവർ ഉള്ളപ്പോൾ ഒന്നും മിണ്ടുകയോ സഹായിക്കുകയോ ഇല്ല. NSC കോയമ്പത്തൂരെ നിന്നും കൊണ്ട് വരുന്ന വിത്തിൽ  രാസ കീടനാശിനി ധാരാളം ഉണ്ടാകും .    മുഴുവൻ കൊടുത്തു കഴിയുമ്പലേക്കും കണ്ണും മൂക്കും മുഖവും നീറിപ്പുകയു൦ . എന്നാലും ആരെയെങ്കിലും ഏൽപ്പിച്ച പോകാൻ ഞങ്ങളുടെ മനസാക്ഷി അനുവദിക്കില്ല.
പക്ഷെ കേക്കിന്റെ നാട്ടുകാരാണ് ഞാൻ ഒറ്റക് ആണേൽ നീ മാറിനില്ക് ഞാൻ ചെയാം എന്ന് പറഞ്ഞു ഒത്തിരി സഹായിക്കും. എന്നോടു വാ തോരാതെ സംസാരിക്കും. ഇത് പറഞ്ഞ എല്ലാരും എന്നെ ഒരുപാട് കളിയാക്കും നീ അയാൾക് എന്ത് കൈ വിഷ മാണ്
കൊടുത്തത് എന്ന് .

 

തുടരും ............

Wednesday 16 November 2016

എന്റെ സ്വപനം

എന്റെ സ്വപനം 


എന്റെ കുട്ടിക്കാലം എല്ലാ   മുസ്ലിം വീടുകളിലേത്  പോലെ ബാപ്പ യുടെ വീട്ടിലല്ല . ബാപ്പ വീട്ടുകാരുമായി  ആകെ എനിക്കുള്ള ബന്ധം വാപ്പയുടെ അനിയനും ഒരു പെങ്ങളുടെ മക്കളും മാത്രമാണ് . ആദ്യമായി വാപ്പ  വീടായ വയനാട്ടിൽ പോകുന്നത് എനിക്ക്  ആറു  വയസ്സുള്ളപ്പോൾ ആണ് . അന്ന് തന്നെ എന്റെ താടി മാമൻ ഇല്ലാത്തതുകൊണ്ട്  കരഞ്ഞു തളർന്ന എന്നെ രണ്ടു ദിവസം കൊണ്ട് വാപ്പ  ഉമ്മ വീടായായ മലപ്പുറത്തെ കല്പകഞ്ചേരിയിൽ കൊണ്ട് വിട്ടു .എനിക്ക് ആരെക്കാളും ഇഷ്ടം ഞാൻ താടി കാക്ക എന്ന് വിളിക്കുന്ന എന്റെ രണ്ടാമത്തെ മാമനെ യാണ് . എന്തിലും അവരെ അനുകരിക്കാൻ എനിക്ക് വലിയ ഉത്സാഹം തന്നെയാണ്.
ഈ മാമന്റെ നെഞ്ചി കിടന്ന ഞാൻ വലുതായത് . വട്ട താടിയും, കട്ടിമീശയും , രോമാവൃതമായ ശരീരവും ഉള്ള എന്റെ മാമൻ. ഈ മാമനോടുള്ള അടുപ്പമാവാം വലുതായപ്പോളും വട്ട താടിയും , കട്ടിമീശയും, രോമാവൃതമായ ശരീരവും എന്റെ പുരുഷ സങ്കൽപ്പങ്ങളിൽ മുന്നിട്ടു നിന്നത് .ഇതോടൊപ്പം ഞാൻ ഒരുപാട് ബഹുമാനിക്കുന്ന സ്നേഹിക്കുന്ന എന്റെ വലിയുപ്പയുടെ ഖാദി ഭ്രമവും എന്നെ പിടികൂടി . ഡിഗ്രി ക്കുപടിക്കുമ്പോൾ പൊതുവെ നാണക്കാരിയായ ഞാൻ എങ്ങനെ ഉള്ള ആളെ കല്യാണം കഴിക്കണമെന്നു ടീച്ചർ  ചോദിച്ചപ്പോൾ ഒരു കൂസലും കൂടാതെ ടീച്ചറോട് വട്ടത്താടിയും , കട്ടിമീശയും പിന്നെ കുറെ രോമവുമുള്ള ഖാദി വസ്ത്രം ധരിച്ച ആളുവേണമെന്നു പറഞ്ഞത്. ഇതോടൊപ്പം എന്റെ മാത്രം ഇഷ്ടങ്ങളായ കാടിനെ ഇഷ്ടപ്പെടുന്ന  , ചാപ്രചി കോലം മുടിയും കൂടി ചേർന്നപ്പോ അങ്ങനെ ഒരാൾ ഈ ഭൂമിയിൽ ഉണ്ടാകില്ല എന്ന് പറഞ്ഞു എന്റെ ഫ്രണ്ട്സ് കളിയാക്കുമായിരുന്നു .  . ഇന്നും ഈ  മുപ്പത്തിനാലാം വയസ്സിലും ഇങ്ങനെ ഒരാളെ ഞാൻ കണ്ടിട്ടില്ല . എഴുപതു  ശതമാനം ഗുണങ്ങളുള്ള ഒരാളെ ഞാൻ കണ്ടെത്തി അപ്പൊ വീട്ടുകാർക് അയാൾ മലയാളി ഒറിജിൻ അല്ല  ........പിന്നേം ഇടക്കെല്ലാം  താടിയുള്ള,ചാപ്രചി മുടിയുള്ള ആളുകളെ കണ്ടിട്ടുണ്ട് പക്ഷെ പൊക്കം കുറഞ്ഞ എന്നെ അവർക്കാർക്കും ഇഷ്ടായില്ല. വളരെ നാളുകൾക്ക് ശേഷം രണ്ടു ദിവസം മുൻപ് എന്റെ സ്വപനത്തിൽ അവൻ വന്നു വട്ട താടിയും  , കോലം മുടിയും, നിറയെ രോമവുമുള്ള എന്റെ കരടിക്കുട്ടൻ....... 


ഏഴിലംപാല പൂക്കാതിരുന്നെങ്കിൽ

ഏഴിലംപാല പൂക്കാതിരുന്നെങ്കിൽ 


വിരസമായ എന്റെ തീവണ്ടി യാത്രകളെ ആസ്വാദ്യകരമാക്കിയത്  അവന്റെ വരവാണ് .ഞാനവനെ ആദ്യമായി കാണുന്നത്  എടീ ലവൻ ഏതാടീ മെഡിക്കൽ  റപ്പ്  ബാഗും പിടിച്ചു നമ്മുടെ സ്വർഗത്തിൽ എന്ന എന്റെ സഹപ്രവർത്തകയുടെ ചോദ്യമാണ് എന്നെ ചിന്തയിൽ നിന്നും ഉണർത്തിയത്.ഉം .... ഞാനും നോക്കി അതെ അവനിവിടെന്ത് കാര്യം .പിന്നേം അവനെ കുറിച്ച എന്തൊക്കെയോ പറഞ്ഞു .ക്യാന്റീനിൽ പോയി ഉപ്പുമാവ് മായി പട  വെട്ടുമ്പോൾ ദേണ്ടെ പിന്നേം ലവൻ .പട കഴിഞ്ഞു പരീക്ഷണ ശാല സമുച്ചയത്തിൽ എത്തിയപ്പോൾ അവിടെ എന്റെ സീറ്റിൽ ലവൻ. പിന്നീടെപ്പൊഴേ അറിയാതെ ഒരുപാട് അടുത്തു .ഒരു കൂട്ടുകാരനോ , സഹോദരനോ അതോ അതിനുമപ്പുറം എന്തെല്ലാമോ ആയവൻ . എന്നെ കൊച്ചു ആന്റീ എന്ന് വിളിക്കുമെങ്കിലും എന്നും ഞാനവന് കൊചു  മാത്രമായിരുന്നു.അങ്ങനെ എപ്പോളോ ഞാൻ തീവണ്ടി യാത്രയും ഇഷ്ടപ്പെട്ടു തുടങ്ങി .ഒരിക്കൽ ഒരു തീവണ്ടി യാത്രയിൽ പാലപ്പൂ മാനമാണെന്നറിയാതെ ഹായി !നല്ല മണമെന്നു പറഞ്ഞപ്പോൾ എടീ കൊച്ചു യക്ഷീ അത് പാലപ്പൂമണമാണെന്നു പറഞ്ഞു തന്നതും അവൻ. പിന്നീടെന്നും സപ്ത ഭാഷ സംഗമ ഭൂമിയിൽ നിന്നും തുഞ്ചന്റെ മണ്ണിലേക്കുള്ള എന്റെ ട്രെയിൻ യാത്രയിൽ ഒരു പടച്ചട്ടയായി അവനുണ്ടാകുമായിരുന്നു.ഇന്ന് സപ്ത ഭാഷ സംഗമ ഭൂമി വിട്ടു രണ്ടു പേരും വീര പഴശ്ശിയുടെ ഭൂമിയിലുണ്ട്.ചിലപ്പോഴെങ്കിലും ചുരമിറങ്ങാൻ തുടങ്ങുമ്പോൾ പാലാ പൂത്തിട്ടുണ്ടാകും .പലപ്പോഴും ഒരുമിച്ച്  ആസ്വസിദിച്ചിട്ടുണ്ട് പാലപ്പൂമണം .ഇനി ഒരിക്കലും ഒരുമിച്ചൊരു പാലപ്പൂമണം ആസ്വദിക്കാനാവില്ല.ഇപ്പൊ ഈ നിമിഷം ഇനി പാലാ പൂക്കാതിരുന്നെങ്കിലെന്നു വല്ലാതെ ആശിച്ചു പോകുന്നു. 

ഡ്യൂപ്ലിക്കേറ്റ്

ഡ്യൂപ്ലിക്കേറ്റ് 


ഞാൻ അവനെന്റെ ഹൃദയം പറിച്ചു  കൊടുത്തു .അവനത് പോക്കറ്റിലിട് അവന്റെ ഹൃദയം എനിക്ക് തന്നു ഞാനത് കരുതലോടെ ഇടത് നെഞ്ചിൽ പ്രതിഷ്ഠിച്ചു .കുറച്ചഉ  കാലം കഴിഞ്ഞു എന്റെ കണ്മുന്നിൽ വച്ചഉ അവൻ അവന്റെ ഹൃദയം മറ്റൊരുവൾക് കൊടുക്കുന്നത് കണ്ടപ്പോളാണ് എനിക്കവൻ തന്നത് ഡ്യൂപ്ലിക്കേറ്റ് ഹൃദയമാണെന്നു മനസ്സിലായത് . പകച്ചു പോയി എന്റെ യവ്വനം  ......

Tuesday 15 November 2016



സൗഹൃദം 


ചില സൗഹൃദങ്ങൾ നമ്മെ പ്രണയത്തേക്കാളേറെ ഭ്രാന്ത്  പിടിപ്പിക്കും . സ്വന്തമല്ല  എന്നറിഞ്ഞാലഉം ഒരുപാട് സ്നേഹിക്കും .മനസുതുറന്നു സംസാരിക്കും . പിണങ്ങുമ്പോൾ ആർത്തലച്ചു കരയും .  കാണാതിരിക്കാനോ കേൾക്കാതിരിക്കാനോ  കഴിയില്ല . ചില സമയത് അകന്നകന്നു പോകണമെന്ന്   തോന്നും .മൊബൈൽ  നമ്പർ കളെയും  , മുഖ പുസ്തകത്തിൽ  തടയും .  എന്നാലും ഒരിക്കൽ പോലും മനഃപാഠമല്ലാത്ത മൊബൈൽ നമ്പർ  തലച്ചോറിൽ ഓളങ്ങളുണ്ടാക്കും , ഹൃദയം  കുത്തി  നോവിക്കും   ശ്വാസം ,മുട്ടിക്കും കണ്ണുകൾ  നിറയ്ക്കും . അറിയാതെ കൈകൾ മൊബൈൽ കീ പാഡിൽ അമരും . മുഖപുസ്തകത്തിലെ തടസ്സം  നീങ്ങും .പിന്നേം പിന്നേം  ഒരുപാട് അടുക്കാൻ  തോന്നും .