Wednesday 1 February 2017

എന്റെ തീവണ്ടി യാത്ര ഭാഗം ഒന്ന്


എന്റെ തീവണ്ടി യാത്ര  



ഇവനെ ഞാൻ ഭാനു എന്ന് വിളിക്കട്ടെ .ഒരിക്കൽ വിരസമായ ഒരു ട്രെയിൻ യാത്രക്കിടെയാണ് ഞാനവനെ കാണുന്നത് . എന്റെ തൊട്ടുമുന്നിൽ സീറ്റ്  നമ്പർ മുപ്പത്തി ഒൻപതിൽ . വെല്ലൂർ  സ്റ്റേഷൻ വച്ച് കയറിയ പലരും പലതരം അസുഖങ്ങളെ കുറിച്ചും , ഡോക്ടർമാരെ കുറിച്ചും , അടുത്ത് കിട്ടാവുള്ള ചെലവ് കുറഞ്ഞ ലോഡ്ജു കളെക്കുറിച്ചും കുട്ടി കുട്ടി പരാതീനതകളെ കുറിച്ചും  അവിടെ പ്രവര്തിള്ളുന്ന NGO കലെ കുറിച്ചും സംസാരിക്കുന്നുണ്ടായിരുന്നു . ചിലർ അസുഖത്തിന്റെ പിടിയിലാണെങ്കിലും വീട്ടിലെ എണ്ണമറ്റ സൗകര്യങ്ങളേം സ്വന്തമായുള്ള റിസോർട്സ് നെ കുറിച്ച വാ തോരാതെ ഒരു നേരത്തെ ആശുപത്രി ചെലവിന് കഷ്ടപ്പെടുന്നവരോട്  പൊങ്ങച്ചം പറഞ്ഞു രസിക്കുന്നു എന്തൊരു ലോകം ഞാൻ  സംസാരം ശ്രദ്ധിക്കാതെ മുഖം തിരിച്ചു . പക്ഷെ എന്റെ മുന്പിലിരിക്കുന്ന യുവാവ്  എന്തോ ഗാഢമായ ചിന്തയിലാണ് . ഇടക്കിടക്കു അസ്വസ്ഥതയോടെ ഞെരിപിരി കൊള്ളുന്നുണ്ട്  വെള്ളം ധാരാളം കുടിക്കുന്നുമുണ്ട്. എന്തോ ആ മിഴികളിൽ വറ്റാത്ത ഒരു സങ്കടകാടൻ ഉണ്ട് ... കുറെ നേരം പുറത്തേക് നോക്കിയിരുന്നു മടുത്ത ഞാൻ വീണ്ടും ആടിത്തിരിക്കുന്ന ആളുകളുടെ ചർച്ചകളിലേക്  ഒളികണ്ണിട്ടു നോക്കി ഒരാൾക്കു ഡയാലിസിസ്  ചെന്നണം അതിനായി ഇടക്കിടക്കു വരണം  താമസത്തിനു ബുദ്ധിമുട്ടാണ് പണവും കുറവാണു എന്നാലും ചികിത്സിക്കാതെ വയ്യല്ലോ പിന്നെ സെക്കന്റ് സ്ലീപ്പർ യാത്ര ഒഴിവാക്കാൻ പറ്റില്ല  എന്ന ആത്മഗതവും.പിന്നേ ഉള്ളത് ഒരു കൊച്ചു സുന്ദരി അവൾക് മജ്ജക് എന്തോ അസുഖത്രെ അവൾ കമ്പാർട് മെന്റ് മുഴുവൻ ഒരു തുമ്പിയെ പോലെ പാറിനടപ്പുണ്ടവൾ ശരിക്കും അവൾക് വേണ്ടി ഞാൻ നന്നായി പ്രാത്ഥിച്ചു .

ഏതാണ്ട് ഒരു എട്ടു മണിയായപ്പോ മുകളിലത്തെ ബർത്തിൽ  കയറാൻ ബുദ്ധിമുട്ടാകുമെന്നു കണ്ട ഞാൻ താങ്കൾ മുകളിൽ കിടക്കാമോ എന്ന് ചോദിച്ചപ്പോൾ എനിക്ക് ഡിസ്ക്  തെന്നിയിട്ടുണ്ട് ക്ഷമിക്കണം സഹോദരി എന്ന് വളരെ സൗമ്യമായി എന്നോട് പറഞ്ഞു എനിക്ക് അയാൾ ഞെരി പിരി കൊള്ളുന്നത് കണ്ടപ്പോൾ തോന്നിയിരുന്നു എന്തോ ഇരിക്കാൻ തന്നെ അയാൾക് ബുദ്ധിമുട്ടാണെന്ന്. പിന്നീടു സംസാരിക്കാൻ തുടങ്ങി ആൾ ആദ്യം ഒരു കോളേജ് ലെക്ചറ്റെർ ആയിരുന്നു അവിടെ നിന്നും വ്യോമസേനയിൽ ഉയർന്ന തസ്തികയിൽ ജോലികിട്ടി  വീട്ടുകാരെ പിരിഞ്ഞിരിക്കാൻ വയ്യാത്തോണ്ട് അതും വിട്ടു  ഇപ്പോൾ ഒരു കോച്ചിങ് സെന്റര് നടത്തുന്നു ഫിസിക്സ് ആണ് പഠിച്ചത് എല്ലാറം ജോലിക്കാർ . ഇപ്പോ അയാൾ ഭാര്യയുടെ ചികിത്സാർത്ഥം വെല്ലൂര്  വന്നതാണ് , കഴിഞ്ഞ ഈസ്റ്റര്  ദിനം അയാൾ തന്റെ വയനാട്ടിലെ  കൂട്ടുകാരോടൊത് ആഘോസിക്കാൻ ചുരം കയറി മീനങ്ങാടിക്കടുത്തുള്ള ഫ്രണ്ടിന്റെ വീട്ടിലെത്തി രാത്രി ഭാര്യക് കാൽ  മുട്ടിനൊരു വേദന ,പിന്നെ മൂത്ര തടസ്സവും വേഗം കോഴിക്കോടുള്ള ഒരു പ്രശസ്ത ആശുപത്രിയിലെത്തിച്ചു അപ്പോളേക്കും ശരീരത്തിന്റെ മുക്കാൽ ഭാഗവും തളർന്നിരുന്നു , അപ്പോളും രണ്ടു മാസം പ്രായമുള്ള ഓമന മോൻ അമ്മയുടെ അമ്മിഞ്ഞക്കായി കരയുന്നുണ്ടായിരുന്നു .പിന്നീടങ്ങോട് അയാൾ ആശുപത്രികൾ കയറി ഇറങ്ങി . അവസാനം ഇവിടെത്തി ഇപ്പോളും കുറവൊന്നും ഇല്ല . ഓരോ രണ്ടു മണിക്കൂറിലും ഭാര്യയെ തിരിച്ചും മറിച്ചും കിടത്തണം  കാലുകൾ നിവർത്തുകയും മടക്കുകയും ചെയ്യണം അങ്ങനെ ചെയ്യുന്നതിനിടക്കെപ്പൊഴോ അയാളുടെ ഡിസ്ക് തെന്നിപ്പോയി . 

ബന്ധുക്കളിൽ പലരുന്നഎം വേറൊരു പങ്കാളിയെ തേടാൻ പറയുന്നു നീയൊരു ആണല്ലേ എത്രകാലമാ ഇങ്ങനെ എന്നൊക്കെ പറയാൻ  തുടങ്ങിയിരിക്കുന്നു  ...പക്ഷെ അയാൾക് അവളെ കുറിച്ച പറയാൻ നൂറു നാവാണ് മുബ്ബ്ന്  അവൾ ഹെൽത്ത് കോൺസിസ്  ആണ് എന്നിട്ടും എന്താണാവോ ഇങ്ങനെ ഇത് പറയുമ്പോൾ അയാളുടെ കണ്ഠമിടറുന്നുണ്ടായിരുന്നു ....ഞാൻ ജീവിക്കുന്നെങ്കിൽ അവളുടെ കൂടെ മാത്രമേ ഉള്ളൂ എന്നും മറ്റും അയാൾ പറയുന്നുണ്ടായിരുന്നു 


പിന്നീട ഈ സംസാരം നിർത്തി ഞങ്ങൾ വയനാടിനെ കുറിച്ച് സംസാരിച്ചു വയനാടിന്റെ എല്ലാ അവസ്ഥയും കിറു കൃത്യമായയാൾക്കറിയാം നല്ലൊരു സാമൂഹിക പ്രവർത്തകൻ കൂടിയാണയാൾ .....കുറെ കഴിഞ്ഞ ഞാൻ ഉറങ്ങിപ്പോയി പുലർച്ചെ ഉണർന്നെങ്കിലും പല്ലു തേക്കാതെ വാ തുറക്കാത്ത  ശീലമുള്ള ഞാൻ അയാൾ എന്തോ ചോദിച്ചതിന് ചിരിക്കുക മാത്രം ചെയ്തു  ഏതായാലും എനിക്ക് നല്ലൊരു ഫ്രണ്ടിനെ നഷ്ടമായി ആകെ അയാളെ കുറിച്ചറിയാവുന്നത് അയാൾക് മീനാങ്ങാടി  ഒരു ഫ്രണ്ട് ഉണ്ട് പേര് ആഷ്‌ലി എന്ന് മാത്രം ..... 


തുടരും ...........................

No comments:

Post a Comment