Sunday, 12 March 2017

ഞാൻ

എന്റെ  ചില നേരത്തെ സ്വഭാവം എനിക്ക്  തന്നെ ഇഷ്ടമാവില്ല.  എന്റെ പെരുമാറ്റം ഒട്ടും  പക്വമല്ലാത്ത തും ,ചിലരെല്ലാം പറയും പോലെ എന്റെ വിദ്യാഭ്യാസത്തിനോ പ്രായത്തിനോ നിരക്കാത്തതും  ആണ്. ഒന്ന് മര്യാദക്ക് പ്രണയിക്കാണ് പോലും എനിക്കറിയില്ല . ഒട്ടും റൊമാന്റിക് അല്ല ഒരു മൂരാച്ചി.ശരിക്കും ഞാൻ എന്നെ സ്നേഹിക്കുന്നവരെ ഒരിക്കലും സ്നേഹിച്ചിട്ടില്ല വേദനയിപ്പിച്ചിട്ടേ ഉള്ളൂ  , എന്നാൽ എന്നെ സ്നേഹിക്കാത്തവരെ ഞാൻ വാരിക്കോരി സ്നേഹിച്ചിട്ടുണ്ട് പലതവണ .ശരിക്കും ഞാനെന്താ ഇങ്ങനെ ആയിപ്പോയത് ... 

പക്ഷെ ഞാൻ ശരിക്കും മൂരാച്ചി ആണോ അല്ലെ അല്ല എനിക്കെന്റേതായ ചില ഇഷ്ടങ്ങളുണ്ട് ആർക്കും ഉൾക്കൊള്ളാൻ പറ്റാത്ത ഇഷ്ടങ്ങൾ.ചില കാര്യങ്ങളെ ഞാൻ വല്ലാതങ്ങു പ്രണയിച്ചുപോകും , ആളും താരവും സമയവും ഒന്നും നോക്കാതെ , എന്നാൽ അത് പോലെ ആളും താരവും സമയവും നോക്കാതെ ആരെങ്കുലും എന്നോട് പ്രവർത്തിച്ചാലോ എനിക്കങ്ങു കോപം വരും . ഒരു വൃത്തിക്കെട്ട ജന്മം .

ചില സമയത് തോന്നും ഞാൻ സ്ത്രീ വർഗത്തിന് തന്നെ ഒരു അപമാനമാണെന്നു. ഒന്നിനും കൊള്ളാത്തവൾ , ജീവിതത്തിന്റെ പകുതി കഴിഞ്ഞിട്ടും ഒരു സ്ത്രീ എന്നതിന്റെ ഒരർത്ഥം കണ്ടെത്താൻ കഴിയാത്തവൻ , വെറും വട്ട പൂജ്യം ...എന്റെ നാട്ടുകാർ ചോദിക്കും പോലെ ഞാനൊരു പെണ്ണ് തന്നെയാണോ എനിക്കും സംശയം തോന്നിത്തുടങ്ങിയിരുന്നു , ഇങ്ങനെ ജീവിക്കണോ അതോ  പെട്ടെന്ന് ഈ ജീവിതം വേണ്ടെന്നു വെക്കണോ .
ഒരു സ്ത്രീക് ഒന്നുകിൽ ഒരു കുടുംബിനിയായി ജയിക്കാൻ പറ്റണം  അല്ലേൽ ചെയ്യുന്ന ജോലിയിലെങ്കിലും നന്നായി ശോഭിക്കാൻ കഴിയണം ഇതിനൊന്നും പറ്റാതെ എന്റെ ജന്മം ഇങ്ങനെ ജീവിച്ചു തീർക്കുന്നതിലും ഭേദം ചാവുന്നതല്ലേ ..



മുഖപുസ്തകത്തിലെ തടയൽ

 ഞാൻ ഇന്ന് വരെയായി വരെയായി മുഖ  പുസ്തകത്തിൽ വിരലിൽ എണ്ണാവുന്ന ചിലരെ മാത്രമേ ബ്ലോക്കിയിട്ടൂള്ളൂ അതും ഒട്ടും സഹിക്കാൻ പറ്റാത്തതുകൊണ്ട് മാത്രം . പക്ഷെ ചിലരെ അവർക്കു എന്നോട് പണ്ട് അതായത് മൊട്ടിൽനിന്നും വിരിയും മുൻപേ അവർക്കുണ്ടായിരുന്നു ഒടുങ്ങാത്ത പ്രണയത്തെ കുറിച്ചും മറ്റും പറഞ്ഞെന്നെ അരിശം പിടിപ്പിച്ചതിന്റെ പേരിലും ആയിരുന്നു . ഈയിടെ എന്റെ ഒരു സുഹൃത് എന്നെ ബ്ലോക്കിയപ്പോ എനിക്കുണ്ടായ മാനസിക വ്യഥ എത്രയാണെന്ന് പറഞ്ഞറിയിക്കാൻ വയ്യ , എന്തിന്റെ പേരിലായാലും അതെന്നെ  വേദനിപ്പിച്ചു , ആ സുഹൃത്തിന്റെ  മുഖ പുസ്തക പോസ്റ്റുകൾ കാണണമെങ്കിൽ അല്ലെങ്കിൽ മോഷ്ടിക്കണമെങ്കിൽ എനിക്കെന്റെ ആത്മസുഹൃത്തിന്റെ മുഖപുസ്തകം മതി എന്നാലും അതിനെന്റെ   മനസ്സനുവദിക്കുന്നില്ല പക്ഷെ ഉത്കണ്ഠ സഹിക്കാൻ പറ്റാതാകുമ്പോൾ ഇടക്കെല്ലാം ഞാൻ നോക്കും ആ മുഖപുസ്തകപോസ്റ്റുകൾ .... അങ്ങനെ ഞാനൊരു തീരുമാനത്തിലെത്തി ബ്ലോക്കിയവരെ എല്ലാം ബ്ലോക്കുനീക്കു ക  ... എന്നെ പോലെ ആർക്കെങ്കിലും വേദനിച്ചു കാണും . അതിന്റെ ശാപ മാകും ഞാനിന്നനുഭവിക്കുന്ന വേദന .
           

Friday, 10 March 2017

കൽഹാര

കൽഹാര 

ഇവൻ കൽഹാര   , അസ്തമയ സൂര്യകിരണങ്ങളുടെ നിറമുള്ള മുടിയോടുകൂടിയവൻ , ആകൃതിയിൽ യേശു ക്രിസ്തുവിനെ ഓര്മിപ്പിക്കുന്നവൻ , സത്യസന്ധതയിൽ മുഹമ്മദ് നബിയോടൊപ്പം നിക്കുന്നവൻ , സഖിമാരുടെ കാര്യത്തിൽ കൃഷ്ണൻ തോറ്റുപോകുന്നവൻ . ശബ്ദ സൗകുമാര്യത്തിൽ ബിലാലിനെ തോൽപ്പിക്കുന്നവൻ , ഇവനെ ഞാൻ ആദ്യമായി കാണുന്നത്  ഒരു കടൽ തീരതു കടൽ കാക്കകളെ നോക്കിയിരിക്കുമ്പോളോ അതോ വിരിഞ്ഞിറങ്ങിയ കടലാമകൾ കടൽ തേടി പോകുമ്പോളോ ഓർമയില്ല എന്തായാലും ഞ്ഞവനെ കാണുന്നത്  കടൽ കരയിൽ വച്ചാണ് . അവന്റെ ചുവന്ന മുടിയിഴകൾ കടൽകാറ്റേറ്റു പാറി പറന്നങ്ങനെ ഏതോ അദൃശ്യ ശക്തിയിൽ ലയിച്ചങ്ങനെ നടക്കുന്ന അവനെ അവിടെ ഒറ്റയ്ക്ക് വിട്ടിട്ട് പോകാതെ കൂടെ ഞ്ഞാണും കൂടി എത്ര ദൂരം കൂടെ നടന്നെന്നറിയില്ല ഒരുപാട് നടന്നു അതിനിടക്ക് എത്രയോ കടലാമ കുഞ്ഞുങ്ങൾ കടലിലേക്കു നീങ്ങുന്നുണ്ടായിരുന്നു ഇടക്കിടക്കെല്ലാം കുഞങ്ങളെയും മുട്ടകളെയും മോഷ്ടിക്കുന്ന കുറുക്കന്മാരും മനുഷ്യരും പമ്മി പമ്മി നടപ്പുണ്ട് , ഇതൊന്നും ഗൗനിക്കാതെ കലഹാര അവൻ നടക്കുന്നു അവന്റെ കാലടികളെ പിന്തുടർന്ന് ഞാനും , കുറെ നടന്നു മടുത്തതിനാലാവാം അവൻ തോളിലെ തുണി സഞ്ചി അഴിച്ചു വച്ച് താഴെ ഇരുന്നു , കൂടെ ഞാനും അപ്പോളാണെന്നു തോന്നുന്നു  ഞാൻ അവന്റെ കൂടെ യുള്ള കാര്യം അവൻ കാണുന്നത്. ചുമ്മാ പരിചയപ്പെട്ടു , രൂപത്തിലുള്ള മാറ്റങ്ങൾ പോലെ തന്നെ സ്വഭാവത്തിലും വ്യത്യസ്തനാണെന്ന് കാലം  എനിക്ക് കാണിച്ചു തന്നു , പിന്നീടങ്ങോട്ട് അവന്റെ ഓരോ കാലടിയും പിന്തുടർന്ന് ഒരു നിഴൽ പോലെ ഞാനുമുണ്ടായിരുന്നു ഊരറിയാതെ  കൂടും കൂട്ടവും ഇല്ലാത്ത കലഹാരയുടെ കൂടെ , അത് പോലെ ആരോരും ഇല്ലാത്ത ഈ നീലിമ എന്ന പൊട്ടിപ്പെണ്ണിന്  ഒരു തണലായി കലഹാരയും ........

Monday, 6 March 2017

മരണം



മരണത്തിന്റെ കാലൊച്ച എങ്ങനെയാണു , നേർത്ത കൊലുസിന്റെ ശബ്ദമാണോ അതോ ഭീമാകാരനായ ഒരു രാക്ഷസന്റെ കാലൊച്ചയാണോ , ഇടിയോടു കൂടിയ മഴയുടെ നാദമാ നോ? അതോ ചീവിടിന്റെ കാത് അടപ്പിക്കുന്ന ക്രി ക്രി ശബ്ദമാണോ , കള കളം ഒഴുകുന്ന അരുവിയുടെ നാദ മാണോ ? ഈയിടെയായി പലപ്പോഴും മരണത്തിന്റെ നാദമെന്നോണം ഈ ശബ്ദങ്ങളെല്ലാം എന്നെ അസ്വസ്ഥയാക്കുന്നു . മരണമേ നീ ഒരിക്കലും ആർത്ത നാദ മായി എന്നിലേക്ക്‌ വരരുതേ .... എന്റെ പ്രിയസഖാവിന്റെ നേർത്ത കാലൊച്ചപോലെ അവന്റെ കരതലത്തിന്റെ അരുമയാർന്ന തലോടൽ പോലെ , അവന്റെ കണ്ഠത്തിലെ ഗദ് ഗദം പോലെ എന്നിലേക്ക് വരണമേ . മരണ ശേഷം എന്റെ ഉടലിൽ നിന്നും പാലപ്പൂവിന്റെ ഗന്ധം പൊഴിയണം  ഒരിക്കലും ജീവിതത്തിന്റെ മാദക ഗന്ധമായ മുല്ല പൂ  ഗന്ധം ആകരുതേ ...മരിച്ചു കഴിഞ്ഞാൽ എന്റെ ആത്മാവു  എന്റെ സഖാവിന്റെ അടുത്ത തന്നെ ഒരു കടലാസ് പൂവായി പൊഴിഞ്ഞു കൊണ്ടെയിരി ക്കണം , ഓരോ ദിനവും  എന്റെ സഖാവിന്റെ കാലടിയിൽ പെട്ട് ഞെരിഞ്ഞമർന്നങ്ങനെ ..............




Thursday, 2 March 2017



അമ്പിളിയമ്മാവനെകാണുമ്പൊ എനിക്ക് പ;ലപ്പോഴും അറബി മാസകലണ്ടർ ആണ് ഓർമ്മവരാറു , കാരണം അമ്പിളി മാമന്റെ വലിപ്പവും  ചിരിയുടെ ആഴവും നോക്കി എന്റെ അടുത്തവീട്ടിലെ ആമിനുതാത്ത  അറബി മാസം കിറുകൃത്യമായി പറയുമായിരുന്നു . അമ്പിളിമാമനെ കാണുമ്പോ അറിയാതെ ഇപ്പോളും ഞാനവരെ ഓർക്കാറുണ്ട് . ഒരു ദിവസം അമ്പിളിമാമനെ ചുമ്മാ നോക്കിയിരുന്നപ്പോ അവരെ കാണണമെന്ന് തോന്നി ആ രാത്രി തന്നെ എട്ടു കിലോമീറ്റര് ദൂരെയുള്ള അവരുടെ വീട്ടിലേക് ഞങ്ങൾ പോയി , ഈ കാര്യം പറഞ്ഞപ്പോ ന്റെ പൊന്നു കൊച്ചൂ ഇജ്ജ്  ഈ അന്തിക് എന്തിനാ  ബന്നത് അനക്ക് അബടെ എബടെലും ലും കെടന്നോടായിരുന്നോ എന്നൊരു ചോദ്യവും, ഏതായാലും പോയത് വെറുതെ ആയില്ല അവരുടെ കൂടെ  സൊറ പറഞ്ഞിരുന്നു ,പിന്നെ ഞാൻ രണ്ടാം ക്ലാസ്സിൽ പഠിക്കുമ്പോ അവർ തന്നെ കട്ടൻ ചായയും , അരി വറുത്ത  തേങ്ങാ ചിരകിയതും പഞ്ചസാരയും നല്ല പിഞ്ഞാണ പാത്രത്തിൽ വീണ്ടും കിട്ടിയപ്പോ എന്തോ വല്ലാത്ത ഒരാക്രാന്തവും സന്തോഷവും തോന്നി . സംസാരത്തിനിടക്കെപ്പോളോ എന്റെ വയസ്സിനെ കുറിച്ച് സംസാരിച്ചു അപ്പൊ അവർ ഒരു കാര്യം രഹസ്യമായി പറഞ്ഞു ആരോടും അറബി മാസത്തിലെ ജനന വര്ഷം പറയണ്ട ,അറബിമാസത്തിൽ എനിക്ക് വയസ്സ് കൂടുതലുണ്ടാകും ! എന്റെഉമ്മാക് പോലും എന്റെ അറബിമാസ ജനന തിയ്യതി അറിയില്ല പക്ഷെ അവർക്കതൊക്കെ കിറുകൃത്യം അറിയാം .


ഇന്നലെ വൈകുന്നേരം ഒരു നറു  പുഞ്ചിരിയുമായി നിൽക്കുന്ന അമ്പിളി മാമനെ കണ്ടപ്പോ ആദ്യം എന്റെ മനസ്സിലൊക്കോടിയെത്തിയത് എന്റെ പ്രിയ കൂട്ടുകാരന്റെ വര്ഷങ്ങള്ക്കുമുന്പുള്ള പല്ലു കാട്ടിയുള്ള ചിരിയായിരുന്നു .  അമ്പിളി മാമനെഎത്ര നേരം അങ്ങനെ  നോക്കിയിരുന്നെന്നു എനിക്ക് തന്നെ അറിയില്ല അത്ര മേൽ ഇഷ്ടമാ  എനിക്ക് നിന്റെ ആ ചിരി . ശരിക്കും നിന്റെ ആ ചിരി മാഞ്ഞും മറഞ്ഞും ശരിക്കും ഞാൻ കൺകുളിർക്കെ കണ്ടു , അപ്പോൾ ആകാശത്തിനും നിന്റെ വെള്ളയിൽ വരകളുള്ള ഷർട്ടിന്റെ നിറമായിരുന്നു .

അമ്പിളിയമ്മാവൻ



അമ്പിളിയമ്മാവനെകാണുമ്പൊ എനിക്ക് പ;ലപ്പോഴും അറബി മാസകലണ്ടർ ആണ് ഓർമ്മവരാറു , കാരണം അമ്പിളി മാമന്റെ വലിപ്പവും  ചിരിയുടെ ആഴവും നോക്കി എന്റെ അടുത്തവീട്ടിലെ ആമിനുതാത്ത  അറബി മാസം കിറുകൃത്യമായി പറയുമായിരുന്നു . അമ്പിളിമാമനെ കാണുമ്പോ അറിയാതെ ഇപ്പോളും ഞാനവരെ ഓർക്കാറുണ്ട് . ഒരു ദിവസം അമ്പിളിമാമനെ ചുമ്മാ നോക്കിയിരുന്നപ്പോ അവരെ കാണണമെന്ന് തോന്നി ആ രാത്രി തന്നെ എട്ടു കിലോമീറ്റര് ദൂരെയുള്ള അവരുടെ വീട്ടിലേക് ഞങ്ങൾ പോയി , ഈ കാര്യം പറഞ്ഞപ്പോ ന്റെ പൊന്നു കൊച്ചൂ ഇജ്ജ്  ഈ അന്തിക് എന്തിനാ  ബന്നത് അനക്ക് അബടെ എബടെലും ലും കെടന്നോടായിരുന്നോ എന്നൊരു ചോദ്യവും, ഏതായാലും പോയത് വെറുതെ ആയില്ല അവരുടെ കൂടെ  സൊറ പറഞ്ഞിരുന്നു ,പിന്നെ ഞാൻ രണ്ടാം ക്ലാസ്സിൽ പഠിക്കുമ്പോ അവർ തന്നെ കട്ടൻ ചായയും , അരി വറുത്ത  തേങ്ങാ ചിരകിയതും പഞ്ചസാരയും നല്ല പിഞ്ഞാണ പാത്രത്തിൽ വീണ്ടും കിട്ടിയപ്പോ എന്തോ വല്ലാത്ത ഒരാക്രാന്തവും സന്തോഷവും തോന്നി . സംസാരത്തിനിടക്കെപ്പോളോ എന്റെ വയസ്സിനെ കുറിച്ച് സംസാരിച്ചു അപ്പൊ അവർ ഒരു കാര്യം രഹസ്യമായി പറഞ്ഞു ആരോടും അറബി മാസത്തിലെ ജനന വര്ഷം പറയണ്ട ,അറബിമാസത്തിൽ എനിക്ക് വയസ്സ് കൂടുതലുണ്ടാകും ! എന്റെഉമ്മാക് പോലും എന്റെ അറബിമാസ ജനന തിയ്യതി അറിയില്ല പക്ഷെ അവർക്കതൊക്കെ കിറുകൃത്യം അറിയാം .


ഇന്നലെ വൈകുന്നേരം ഒരു നറു  പുഞ്ചിരിയുമായി നിൽക്കുന്ന അമ്പിളി മാമനെ കണ്ടപ്പോ ആദ്യം എന്റെ മനസ്സിലൊക്കോടിയെത്തിയത് എന്റെ പ്രിയ കൂട്ടുകാരന്റെ വര്ഷങ്ങള്ക്കുമുന്പുള്ള പല്ലു കാട്ടിയുള്ള ചിരിയായിരുന്നു .  അമ്പിളി മാമനെഎത്ര നേരം അങ്ങനെ  നോക്കിയിരുന്നെന്നു എനിക്ക് തന്നെ അറിയില്ല അത്ര മേൽ ഇഷ്ടമാ  എനിക്ക് നിന്റെ ആ ചിരി . ശരിക്കും നിന്റെ ആ ചിരി മാഞ്ഞും മറഞ്ഞും ശരിക്കും ഞാൻ കൺകുളിർക്കെ കണ്ടു , അപ്പോൾ ആകാശത്തിനും നിന്റെ വെള്ളയിൽ വരകളുള്ള ഷർട്ടിന്റെ നിറമായിരുന്നു .