നിലീന നിരഞ്ജനെ ആദ്യമായി കാണുന്നത് ഒരു ഇമെയിൽ വന്ന ഫോട്ടോയുടെ ആണ് . ഒട്ടും താത്പര്യംഇല്ലാത്തത് കൊണ്ട് അവൾ ഒന്നു തുറന്നു നോക്കി ഞാൻ കണ്ടു അമ്മേ ഇപ്പോ ഏതായാലും വേണ്ട എന്നു പറഞ്ഞു. ഇത് പോലെ കുറെ എണ്ണം വരാറുണ്ട് . അതവിടെ വിട്ടു . നിലീന അവൾ അവളു ടേതായ കുഞ്ഞു ലോകത് വല്യ വല്യ സ്വപ്നങ്ങൾ കണ്ടു കൊണ്ട് സസുഖം വാണു. ഇങ്ങനെ സസന്തോഷം ഒരു മൂന്നു നാലു വർഷം കഴിഞ്ഞു വീണ്ടും ദ വരുന്നു അതേ ഫോട്ടോ ഇത്തവണ വാട്‌സ് ആപ്പ് ൽ ഒറ്റനോട്ടത്തിൽ തന്നെ നിലീനയുടെ മനസ്സിൽ നിരഞ്ജൻ വന്നു ഇത്തവണ അവളുടെ മനസ്സു മന്ത്രിച്ചു അതേ ഇതാണ് നീ തേടിക്കൊണ്ടിരുന്ന നിന്റെ സ്വപ്നങ്ങളുടെ രാജകുമാരൻ നിന്റെ കുഞ്ഞു ലോകം വല്യ ലോകം ആക്കാൻ മാത്രം ജന്മം കൊണ്ടവൻ അവിടെ വല്യ വല്യ സ്വപ്നങ്ങൾ കണ്ടു അതു നടപ്പിലാക്കുന്നവൻ.അങ്ങനെ ഒരു എടുത്തു ചാട്ടം എന്ന പോലെ നിലീന അവനെ തന്റെ സ്വപ്നങ്ങളുടെ രാജകുമാരൻ ആക്കി. അവർ കുറെ അധികം . സ്വപ്നങ്ങൾ കണ്ടു . ഒന്നും പോലും നടന്നില്ല
നിലീന പരിഭവങ്ങളോ പരാതിയോ ഒന്നും ഇല്ലാതെ എല്ലാം ഓടി നടന്നു ചെയ്തു കൊണ്ടേ ഇരുന്നു ഇങ്ങനെ രണ്ടു വർഷം വളരെ പെട്ടെന്ന് കൊഴിഞ്ഞു പോയി.ഇതിനിടക് നിരഞ്ജൻ നിലീനയിൽ നിന്നും ഒരുപാട് ഒരുപാട് അകന്നു കഴിഞ്ഞപ്പോലെ നിലീനക് പലപ്പോഴും തോന്നി. എന്നിട്ടും വരാനിരിക്കുന്ന നല്ല നാളുകൾ സ്വപ്നം കണ്ടു അവൾ അവളുടെ സ്വപ്നങ്ങൾക് ഊടും പാവും നെയ്ത് കൊണ്ടെ യിരുന്നു.എന്തിനേറ പോകെ പോകെ നല്ല വാക്കു പോലും നിരഞ്ജിനി ൽ നിന്നും അവൾക് നഷ്ടമായി.അവൾ മാനസികമായും ശാരീരികമായും തളർന്നു സ്നേഹത്തോടെ ഉള്ള നല്ല ഒരു വാക്കിനായി പോലും അവളുടെ ഹൃദയം തുടിച്ചു അങ്ങനെ തുടിച്ചു തുടിച്ചു അവളുടെ ഹൃദയം പോലും അവളോട് പരിഭവിച്ചു തുടങ്ങി. ഓടി ഓടി അവളുടെ കാലുകൾ പരിഭവം പറയാൻ തുടങ്ങി. ഓജസ്സും തേജസും നിറഞ്ഞ ശരീരം ഒരു പേക്കോലം ആയി . ഇതെല്ലാം കൂടി അവളെ ഒരു ഭ്രാന്തി ആക്കി മാറ്റി.ഒന്നു മിണ്ടാനോ പറയാനോ ആരും ഇല്ലാതെ ആ വലിയ വീട്ടിൽ ഒരു ഭ്രാന്തിയെ പോലെ അവൾ പല രാത്രികളിലും ഉറക്കമില്ലാതെ അലഞ്ഞു. ഇതൊന്നും ആർക്കുമൊരു പ്രശ്നമേ അല്ല എല്ലാർക്കും വേണ്ടി ഒരുപാട് ദൂരം അവൾ ഓടണമെന്നെ എല്ലാർക്കും ഉള്ളൂ. ഒരു പൗർണമി ദിവസം അവൾ നിരഞ്ജനോട് ഒരു പാട് നേരം ഫോണിൽ സംസാരിച്ചു പൂർണാചന്ദ്രന്റെ ഭംഗിയും മഞ്ഞും തവളയും നക്ഷത്രവും എല്ലാം അതിൽ വന്നു പക്ഷെ ഇതൊന്ന് നിരഞ്ജൻ ശ്രദ്ധിക്കുന്നെ ഇല്ല അവളോട് വീണ്ടും വീണ്ടും ഇങ്ങനെ ചെയ് അങ്ങനെ ചെയ് ഇതു ശരിയല്ല അതു ശരിയല്ല എന്ന് പറഞ്ഞു കൊണ്ട് അയാൾ അയാളുടെ തിരക്കിലേക് ഊളിയിട്ടു. ഇപ്പൊ അഞ്ചു വർഷങ്ങൾ ക്കിപ്പുറം അയാളുടെ തിരക്കൊഴിഞ്ഞു ആ വലിയ വീട്ടിൽ അയാൾ തിരക്കില്ല ലോകത് നടക്കാത്ത സ്വപ്നങ്ങളേം തലോലിച്ചുകാലം കഴിക്കുന്നു.അവൾ ഒരു വർഷം മുന്പേഅവളുടെ ഹൃദയം പിണങ്ങി തലച്ചോർ പിണങ്ങി കൈ കാല്‌കൾ തളർന്നു ആകാശത്തിൽ ഒരു നക്ഷത്രമായി മാറി ഇതെല്ലാം കണ്ടു ഭൂമിയിലേക്കു നോക്കി കണ്ണീർ പൊഴിച്ചു കൊണ്ടേ ഇരുന്നു .മരണത്തിൽ പോലും സ്വസ്ഥതഇല്ലാതെ
No comments:
Post a Comment