Sunday 16 May 2021

ജീവിതത്തിൽ ഒരു കൂട് വേണമെന്ന് തോന്നുന്നത് ഇത് രണ്ടാം തവണയാണ് . കഴിഞ്ഞ ആഴ്ച ഒരു പരീക്ഷയ്ക്കായി സേലം പോകേണ്ടി വന്നപ്പോൾ .കൂടെ വരേണ്ടിയിരുന്ന ഒരാൾ " നിങ്ങൾ അവിടെ എത്തിക്കോളൂ  അവിടുന്ന് കാണാം" എന്ന് പറഞ്ഞു കയ്യൊഴിഞ്ഞപ്പോ , ട്രെയിൻ ടിക്കറ്റ് പോലും കിട്ടിയിട്ടില്ലായിരുന്നു എല്ലാരും ഒരുമിച്ചല്ലേ പോകുന്നതെന്ന് വച്ച ഞാൻ അതൊന്നും അത്രക്ക് ശ്രദ്ധിച്ചു മില്ലായിരുന്നു . പക്ഷെ അവസാന നിമിഷം തന്നെ പോകേണമല്ലോ എന്നോർത്തപ്പോ ശരിക്കും ഒരു കൂട്ടുണ്ടായിരുന്നെങ്കിലെന്നു തോ ന്നിപ്പോയി .വീട്ടിൽ ആകെ ഉള്ളത് 60 കഴിഞ്ഞ രക്ഷിതാക്കൾ അവരോട് തന്നെയാണ് പോകുന്നതെന്ന് പറയാൻ വയ്യ അവസാനം രണ്ടും കല്പിച് സേലത്തേക്ക് തീവണ്ടി കയറി രാത്രി 9 മണിക്ക് . ഒരു വിധം ജനറൽ കംപാർട്മെന്റിൽ ഒരു സീറ്റ് കിട്ടി പുലർച്ചെ 4 .3 0  വരെ ഒരേ ഇരുപ്പ് പോരാത്തതിന് നല്ല തിരക്കും ക്രിസ്തുമസ്സ് അവധിയും പ്രതിവാര തീവണ്ടിയും ..... സലത്തെത്തി നേരെ വെയ്റ്റിംഗ് റൂം കണ്ടുപിടിച്ച 5 മണിക്കൂർ അവിടെ ഇരുന്നു പിന്നെ നേരെ യൂണിവേഴ്സിറ്റിയിൽ ഫ്രണ്ടിന്റെ കൂടെ ..അതും കഴിഞ് ഉച്ചക്ക് പന്ത്രണ്ട് മണിയോടെ വീണ്ടും യാത്ര ബസിൽ . കോയമ്പതോര് എത്തി യപ്പോ ദാ  ഒരു വല്യ ക്യു  ...പാലക്കാടെക്കുള്ള ബസിനു ...ഒരു മണിക്കൂർ ആ ക്യു  വിൽ  നിന്നും ബസിൽ കയറിപ്പറ്റി  പാലക്കാടെത്തുമ്പോ സമയം എട്ടു  മണിയോടടുക്കുന്നു , നേരെ  ഒരു പട്ടാമ്പി ബസ് പിടിച്ചു  അവിടുന്ന് കുറ്റിപ്പുറത്തേക് വീട്ടിൽ എത്തുമ്പോ സമയം  പതിനൊന്നര ... അവിടെ എനിക്കായി കണ്ണിലെണ്ണയൊഴിച്ചു  എന്റെ മോനൂസും മോളൂസും കാത്തിരിപ്പുണ്ടായിരുന്നു എന്നെ കണ്ടയുടനെ കൊച്ചമ്മായി ന്നും പറഞ്ഞു എന്റെ മോളൂസ് കൈ നീട്ടി ആകെ പാടെ വിയർത്തുകുളിച്ച എനിക്ക് അവളെ ഒന്ന് തൊടാൻ പോലും അറപ്പായിരുന്നു......
എല്ലാരും പറയും പോലെ അച്ഛനും അമ്മയും ഉള്ളപ്പോ ഉള്ള രസമൊന്നും ഈ ഒറ്റക്കുള്ള ജീവിതത്തിനുണ്ടാകില്ല എന്ന ഒരു ചിന്ത മാത്രമേ ഈ യാത്രയിലുളനീ ടം  എനിക്കുണ്ടായിരുന്നുള്ളു ........പക്ഷെ ഈ തിരിച്ചറിവുണ്ടാകാനും ഒരു പാഡ് വൈകിയിരിക്കുന്നു


കഴിഞ്ഞ ആഴ്ച ഞാൻ കണ്ട മലയാളം സിനിമയായ ആമി എന്റെ മിഴികളെ ഒരുപാട് ഈറൻ അണിയിച്ചു . എന്തോ എനിക്ക് കണ്ണിമ വെട്ടാതെ കാണണമെന്നുണ്ടായിരുന്നെങ്കിലും കണ്ണ് നീര് ഇറ്റി റ്റു വീഴുന്ന കാരണം കാണാൻ പറ്റിയില്ല. ഇനിയും കാണണം . ഈ സിനിമയിൽ ഓരോ സ്ത്രീ ഹൃദയവും കൊതിക്കുന്നതും എന്നാൽ കിട്ടാതെ പോകുന്നതും , പരിഭവിക്കാതെ എല്ലാം സഹിച്ചു താൻ സന്തോഷവതിയാണെന്നു വരുത്തി ജീവിക്കുന്നതുമായ ഒരു കെട്ടു പാടുണ്ട് ...........


ഒട്ടും പ്രണയമില്ലാതെ (എനിക്ക് തോന്നിയത്) തന്നെ ആദ്യമായി പ്രാപിച്ച തന്റെ അച്ഛന്റെ പ്രായമുള്ള വിദ്യ സമ്പന്നനും  , ഉന്നത ഉദ്യോഗം വഹിക്കുന്നവരുമായ ഭർത്താവിനെ എത്രമാത്രം അവർ സ്നേഹിച്ചതെന്തേ ? ഭർത്താവിനോട് എങ്ങനെ പെരുമാറണമെന്ന് പഠിപ്പിക്കാൻ ഒരു വേശ്യയെ ഗുരുവായി സ്വീകരിക്കാൻ പറഞ്ഞവൻ തന്റെ അസാന്നിധ്യത്തിൽ ഒരു മൂന്നാം ലിംഗക്കാരനെ കൂട് പിടിച്ചവൻ  എന്നിട്ടും  കമല  സ്നേഹിച്ചു ദാസിനെ ....... നോന്ത് പെറ്റു മൂന്നു മക്കളെ , ലാളിച്ചു വളർത്തി വലുതാക്കി ...... അവസാനം ദാസ് മരിച്ചപ്പോൾ  എന്റെ ദാസേട്ടന്റെ കൂടെ യുള്ള അവസാന രാത്രി എന്നു  പറഞ്ഞത് ......
ആമിയുടെ 'അമ്മ' അമ്മ യുടെ സ്നേഹത്തെ കുറിച്ചു പുകഴ്ത്തിഎഴുതി യിട്ടുണ്ടെകിലും ഒരിക്കൽ പോലും അവരെ ഒന്ന് ഒമാനിച്ചിട്ടില്ലത്രെ !

 നീര്മാതളപ്പൂവിനെയും കാവിനെയും അതിരറ്റു സ്നേഹിച്ചിരുന്ന അവളുടെ സ്വപ്നഭൂവിൽ നിന്നും പറിച്ചു നടപ്പെട്ട ആ കുട്ടി   പ്രത്യേകിച്ചും ജീവിതത്തെ കുറിച്ചും പ്രണയത്തെ കുറിച്ചും ഒരുപാട് സ്വപ്നം കണ്ടവൾ ..എന്ത് മാത്രം സഹിച്ചു കാണും.....

അവസാനം അവരുടെ സ്വസ്ഥത കളയാനായി അവരുടെ ദൗര്ബല്യ മായ സ്നേഹത്തെ ചൂഷണം ചെയ്യാൻ വന്ന കാമുകൻ അക്ബർ അലി .....എല്ലാം കണ്ടു കഴിയുമ്പോൾ അവർ ശരിക്കും സന്തോഷത്തോടെ ജീവിച്ചിട്ടുണ്ടോന്നു പോലും തോന്നിപ്പോകുന്നു ...........